Babunoufal
  • Home
  • Technology
  • General Knowledge
  • Poem
  • Contact Us

കവി

അക്കിത്തം അച്യുതൻ നമ്പൂതിരി

  • കവിയെ കുറിച്ച്
  • അടുത്തൂണ്‍
  • ചോദ്യം എന്ന ഉത്തരം
  • നിത്യമേഘം
  • പരമദുഃഖം
  • പൊതുമ്പ്
  • വെണ്ണക്കല്ലിന്‍റെ കഥ

അഡോണിസ്

  • കവിയെ കുറിച്ച്
  • പുതിയ നിയമം

അന്നമ്മ മാമ്മന്‍

  • കവിയെ കുറിച്ച്
  • ശുദ്ധർ സ്തുതിക്കും വീടേ

അന്‍വര്‍ കോടൂര്‍

  • കത്തുകൾ

അന്‍വര്‍ ഷാ ഉമയനല്ലൂര്‍

  • കവിയെ കുറിച്ച്
  • കാലം
  • ജാഗ്രത
  • തുടര്‍ച്ച
  • പറന്നു..പറന്ന്..

അനിൽ പനച്ചൂരാൻ

  • കവിയെ കുറിച്ച്
  • അക്ഷേത്രിയുടെ ആത്മഗീതം
  • അധിനിവേശം
  • അനാഥന്‍
  • എന്‍റെ യാമിനിയ്ക്ക്
  • ഒരു കവിത കൂടി
  • ഒരു മഴപെയ്തെങ്കില്‍
  • ഓര്‍മ്മകള്‍
  • കരളിലിരുന്നൊരു കിളിപാടും
  • കാവടിക്കാരൻ
  • ചാന്ദ്രായനം
  • ജീവിതം ഒരു തീവ്ര വ്രതമാക്കിയോന്‍
  • നിദ്രാടനത്തിലെ സ്വപ്നഭംഗം
  • പ്രവാസിയുടെ പാട്ട്
  • പാടാതിരിക്കുവാന്‍
  • പാര്‍വ്വതി
  • യാമിനിയ്ക്ക്
  • രക്തസാക്ഷികള്‍
  • രാഗവേദന
  • വലയില്‍ വീണ കിളികള്‍
  • വെളിപാടു പുസ്തകം
  • ശാന്തിവനം തേടി
  • സ്മൃതിമധുരം
  • സുരഭി

അരവിന്ദാക്ഷന്‍ മാസ്റ്റര്‍

  • ശാരദ നീല രജനി

അഴകത്ത് പത്മനാഭക്കുറുപ്പ്

  • കവിയെ കുറിച്ച്
  • തെങ്ങ്
  • വാഴ

അഷിത

  • കവിയെ കുറിച്ച്
  • ഹൈക്യു കവിതകള്‍

ആര്‍. ശ്രീലതാ വര്‍മ്മ

  • കവിയെ കുറിച്ച്
  • പുഴകടക്കുമ്പോൾ

ആറ്റൂർ രവിവർമ്മ

  • കവിയെ കുറിച്ച്
  • മേഘരൂപന്‍
  • ഒരുക്കം

ആലങ്കോട് ലീലാകൃഷ്ണൻ

  • കവിയെ കുറിച്ച്
  • പുഴയക്ഷരം

ആസ്മോ പുത്തന്‍ചിറ

  • അകലം

ഇഞ്ചക്കാട് ബാലചന്ദ്രന്‍

  • കവിയെ കുറിച്ച്
  • ഇനി വരുന്നൊരു തലമുറയ്ക്ക്

ഇടപ്പള്ളി രാഘവൻ പിള്ള 

  • കവിയെ കുറിച്ച്
  • അപരാധി
  • അവ്യക്തഗീതം
  • അസ്വാസ്ഥ്യം
  • ആ രംഗം
  • ആ വസന്തം
  • ഉൽക്കണ്ഠ
  • ഒടുക്കത്തെ താരാട്ട്
  • കളിത്തോണിയിൽ
  • കഴിഞ്ഞകാല്യം
  • ക്ഷണം
  • കാട്ടാറിന്‍റെ കരച്ചിൽ
  • കാമുകൻ
  • കാലം
  • മണിനാദം
  • ചന്ദ്രികയിൽ
  • ജീവിതം
  • ഞങ്ങൾ
  • തോഴിയോട് ‎
  • നാളത്തെ പ്രഭാതം
  • നിഗൂഢരാഗം
  • നിത്യരോദനം
  • പടിവാതിൽക്കൽ
  • പ്രതീക്ഷ
  • ഭ്രമരഗീതി
  • മരണം
  • വ്രണിത ഹൃദയം ‎
  • ശിഥിലചിന്ത
  • സഖികൾ
  • സന്ദേശം
  • ഹൃദയാഞ്ജലി

ഇടശ്ശേരി ഗോവിന്ദൻ നായർ

  • കവിയെ കുറിച്ച്
  • അങ്ങേ വീട്ടിലേയ്ക്ക്‌
  • അമ്പാടിയിലേക്കു വീണ്ടും
  • ആടുകള്‍  
  • കടത്തുതോണി 

ഇന്ദു മേനോൻ

  • കവിയെ കുറിച്ച്
  • രക്തബുദ്ധത

ഇരയിമ്മന്‍ തമ്പി

  • കവിയെ കുറിച്ച്
  • ഓമനത്തിങ്കള്‍ക്കിടാവോ
  • വീരവിരാട കുമാര വിഭോ

ഉള്ളൂർ എസ്. പരമേശ്വരയ്യർ

  • കവിയെ കുറിച്ച്
  • അതുമിതും
  • അമ്മയും മകനും 
  • ആ കണ്ണുനീർ
  • ആ ചുടലക്കളം
  • ആറ്റംബോംബ്
  • ഇരുമ്പിന്‍റെ നൈരാശ്യം
  • ഉദ്ബോധനം
  • ഐക്യഗാഥ
  • ഒരു വീരമാതാവ് 
  • ഒരു സുഹൃച്ചരമം
  • ഓമനേ നീയുറങ്ങ്!
  • കന്യാകുമാരിയിലെ സൂര്യോദയം
  • കപിലവാസ്തുവിലെ കർമ്മയോഗി
  • കപീരദാസൻ

എ. അയ്യപ്പൻ

  • കവിയെ കുറിച്ച്
  • അത്താഴം
  • ആലില
  • ഇര
  • ചിയേര്‍സ്
  • ബുദ്ധനും ആട്ടിന്‍കുട്ടിയും
  • ഭാഷയും ആത്മഹത്യയുടെ തിയ്യതിയും
  • ഭൂമിയുടെ കാവൽക്കാരൻ

എ.സി. ശ്രീഹരി

  • കവിയെ കുറിച്ച്
  • എന്‍മകളെ
  • വിഷമവൃത്തം

എം.ആര്‍.രേണുകുമാര്‍

  • കവിയെ കുറിച്ച്
  • അപ്പോള്‍
  • മഴ

എം.പി. അപ്പൻ

  • കവിയെ കുറിച്ച്
  • കുരിശില്‍

എൻ.എൻ. കക്കാട്

  • കവിയെ കുറിച്ച്
  • വഴിവെട്ടുന്നവരോട്‌
  • സഫലമീ യാത്ര

എൻ.വി. കൃഷ്ണവാരിയർ

  • കവിയെ കുറിച്ച്
  • ഒരു ഗീതം

എന്‍. ഗോപാലകൃഷ്ണ പിള്ള

  • ജയജയ കേരള വസുധേ മഹിതേ

എസ്. ജോസഫ്

  • കവിയെ കുറിച്ച്
  • എളുപ്പവഴി

എസ്.രാഹുല്‍

  • അരക്കില്ലം
  • ഒരൊറ്റ വാക്ക്

ഒ.എൻ.വി. കുറുപ്പ്

  • കവിയെ കുറിച്ച്
  • അഗ്നി
  • അച്ഛനെ കൊന്നവൻ
  • അന്യന്‍
  • അപരാഹ്നം
  • അമ്മ
  • അമ്മ വിളിക്കുന്നു
  • ആകാശവും എന്‍റെ മനസും
  • ആരോട് യാത്ര പറയേണ്ടൂ
  • ആവണിപ്പാടം
  • ഭൂമി
  • ഭൂമിക്ക് ഒരു ചരമഗീതം

ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്

  • കവിയെ കുറിച്ച്
  • ഒലി

കടത്തനാട്ട് മാധവി അമ്മ

  • കവിയെ കുറിച്ച്
  • ഗ്രാമശ്രീകള്‍

കടമ്മനിട്ട രാമകൃഷ്ണൻ

  • കവിയെ കുറിച്ച്
  • ക്യാ
  • ഞാന്‍
  • പറയൂ പരാതി നീ കൃഷ്ണേ
  • കുറത്തി

കമല സുറയ്യ

  • കവിയെ കുറിച്ച്
  • അലയൊതുങ്ങിയ
  • അപ്പോളോ പീയറിലെ പ്രഭാതം
  • ഉന്മാദം ഒരു രാജ്യമാണ്
  • ഒരു ദേവദാസിക്കെഴുതിയ വരികള്‍
  • കപ്പലുകളുടെ ഊത്തം
  • കളച്ചെടികള്‍
  • കുറ്റവാളികള്‍
  • ദീപ്തി
  • പ്രാവുകള്‍ 
  • പഴയ മാവ്
  • മഞ്ഞുകാലം
  • മഴ
  • യാ അല്ലാഹ്
  • രാത്രി
  • വയസ്സ്
  • ശിലായുഗം

കൽപറ്റ നാരായണൻ

  • കവിയെ കുറിച്ച്
  • ഒരു പുക കൂടി
  • കവിയുടെ ഭാര്യ

കാവാലം നാരായണപ്പണിക്കർ

  • കവിയെ കുറിച്ച്
  • അക്ഷരം
  • അതിരുകാക്കും മലയൊന്നു തുടുത്തേ
  • അര്‍ത്ഥവിപത്തി
  • ആനവേലി
  • ആലായാല്‍ തറ വേണം
  • കറുകറെ കാർമുകിൽ
  • കുട്ടന്‍
  • മരക്കഥ
  • മുത്തശ്ശി മുത്ത്

കുഞ്ചൻ നമ്പ്യാർ

  • കവിയെ കുറിച്ച്
  • കല്യാണസൗഗന്ധികം
  • കാർത്തവീര്യാർജ്ജുനവിജയം
  • കിരാതം
  • കീചകവധം
  • ഗണപതിപ്രാതൽ
  • ഘോഷയാത്ര
  • നളചരിതം
  • ബകവധം
  • ബാലിവിജയം
  • രാമാനുചരിതം
  • സ്യമന്തകം
  • സീതാസ്വയം‌വരം

കുമാരനാശാൻ

  • കവിയെ കുറിച്ച്
  • അച്ഛൻ
  • അദ്ധ്യാപകവൃത്തി
  • അനുഗ്രഹപരമദശകം
  • അനുശോചനം
  • അഭിപ്രായ പദ്യങ്ങൾ
  • അമ്പിളി
  • അഹിംസ
  • ആത്മാർപ്പണം
  • ആനന്ദലഹരി
  • ഈശ്വരൻ
  • ഉദിക്കുന്ന നക്ഷത്രം
  • ഉൾനാട്ടിലെ ഓണം
  • എഡ്വാർഡ് ചക്രവർത്തിയുടെ പ്രിയപ്പെട്ട പ്രാർത്ഥന
  • എന്‍റെ പ്രമാണം
  • എന്‍റെ സ്നേഹിതന്‍റെ ദേഹവിയോഗം
  • ഒരു അനുതാപം
  • ഒരു അനുമോദനം
  • ഒരു ഉദ്‌ബോധനം
  • ഒരു എഴുത്ത്‌
  • ഒരു ചരമം
  • ഒരു തർജ്ജമ
  • ഒരു തീയക്കുട്ടിയുടെ വിചാരം
  • ഒരു ദൂഷിതമായ ന്യായാസനം
  • ഒരു പാട്ട്‌
  • ഒരു മംഗളാശംസ
  • ഒരു മറുപടി
  • ഒരു യാത്രാമംഗളം (ദിവാൻ രാജഗോപാലാചാരിക്ക്‌)
  • ഒരു യാത്രാമംഗളം (സർ എം. കൃഷ്ണൻ നായർക്ക്‌)
  • ഒരു വിവാഹമംഗളപ്രാർത്ഥന
  • ഒരു സന്ധ്യ
  • ഒരു സിംഹപ്രസവം
  • കപോതപുഷ്പം
  • കരുണ
  • കരുണാനിധിസ്തോത്രം
  • കർഷകന്‍റെ കരച്ചിൽ
  • കളകണ്ഠഗീതം
  • കാവ്യകല അഥവാ ഏഴാം ഇന്ദ്രിയം
  • കുട്ടിയും തള്ളയും
  • കേരളവർമ്മതിരുനാൾ മംഗളം
  • കൊച്ചുകിളി
  • ഗ്രാമവൃക്ഷത്തിലെ കുയിൽ
  • ഗരിസപ്പാ അരുവി അല്ലെങ്കിൽ ഒരു വനയാത്ര
  • ഗുണഗണങ്ങൾ
  • ഗുണനിഷ്ഠ
  • ഗുരു
  • ഗുരുപാദദശകം
  • ചണ്ഡാലഭിക്ഷുകി
  • ചിന്താവിഷ്ടയായ സീത
  • ചെറിയവ
  • ജീവിതവും മരണവും
  • ഡൽഹി കിരീടധാരണം
  • തോട്ടത്തിലെ എട്ടുകാലി
  • ദിവ്യകോകിലം
  • ദീപാർപ്പണം
  • ദുരവസ്ഥ
  • ദേവ്യപരാധക്ഷമാപണസ്തോത്രം
  • നമ്മുടെ മൂടുപടം
  • നളിനി
  • നിജാനന്ദവിലാസം
  • നിജാനന്ദാനുഭൂതി
  • നിശാപ്രാർത്ഥന
  • നിഷ്കപടതയോട്
  • നെയ്ത്തുകാരുടെ ഒരു പാട്ട്
  • പണം
  • പ്രഭാതനക്ഷത്രം
  • പ്രഭാതപ്രാർത്ഥന
  • പരമപഞ്ചകം
  • പ്രരോദനം
  • പ്രാണിദയ
  • പരിവർത്തനം
  • പരുക്കേറ്റ കുട്ടി
  • പറന്നു പോയ ഹംസം
  • പള്ളിക്കെട്ടു മംഗളാശംസ
  • പൂക്കാലം
  • പൂവാം പൊഞ്ചഷകത്തിങ്കൽ
  • ബാലകാണ്ഡം
  • ഭക്തവിലാപം
  • ഭാരതമയൂരം അഥവാ നമ്മുടെ മയിൽ
  • ഭാഷാമനീഷാപഞ്ചകം
  • ഭാഷാമേഘസന്ദേശം
  • മംഗളാശംസകൾ
  • മയൂരസന്ദേശം
  • മിന്നാമിനുങ്ങ്
  • മൂലൂരിനയച്ച കത്ത്
  • രണ്ടു മംഗളാശംസകൾ
  • ലീല
  • ലോകം
  • വണ്ടിന്‍റെ പാട്ട്
  • വിഭൂതി
  • വിവാഹമംഗളം
  • വീണപൂവ്
  • ശിവഭക്തിപഞ്ചകം
  • ശിവമാഹാത്മ്യസ്തോത്രം
  • ശിവസ്തോത്രമാല
  • ശിവസുരഭി
  • ഷഷ്ടിപൂർത്തിമംഗളം
  • ഷഷ്ടിപൂർത്തിമംഗളം
  • സൗന്ദര്യലഹരി
  • സങ്കീർത്തനം
  • സന്ധിഗീതം
  • സരസ്വതീപഞ്ചകം
  • സ്വാതന്ത്ര്യഗാഥ
  • സ്വാമിതിരുനാൾ മംഗളം
  • സ്വാമിതിരുനാൾ വഞ്ചിപ്പാട്ട്
  • സാവിത്രിയുടെ പ്രാർത്ഥന
  • സി.വി. സ്മാരകം അഥവാ നിന്നുപോയ നാദം
  • സിംഹനാദം
  • സുബ്രഹ്മണ്യശതകം

കുരീപ്പുഴ ശ്രീകുമാർ

  • കവിയെ കുറിച്ച്
  • അമ്മ മലയാളം
  • ആങ്കോന്തി
  • ഇടപ്പള്ളിക്ക് ഒരു മാനസഗീതം
  • ഉപ്പ
  • കങ്കാരു
  • കണ്ണീര്‍ക്കണം
  • കറുത്ത നട്ടുച്ച
  • കീഴാളൻ‌
  • ഖേദപൂര്‍വ്വം
  • ഗദ്ദറിന്
  • ചാര്‍വാകന്‍
  • ജെസ്സി
  • തോക്കിന്‍റെ വഴി
  • ബദാം പഗോഡ
  • മനുഷ്യപ്രദർശനം
  • മൈന
  • യാത്രക്കുറിപ്പ്
  • വീണ വിൽപ്പനക്കാരൻ
  • സ്കൂട്ടർ
  • സ്റ്റേഡിയം

കെ. അയ്യപ്പപ്പണിക്കർ

  • കവിയെ കുറിച്ച്
  • അഗ്നിപൂജ
  • കാടെവിടെ മക്കളെ
  • കുതിരനൃത്തം
  • ഗോപികാദണ്ഡകം
  • നീ തന്നെ ജീവിതം സന്ധ്യേ
  • പൂക്കാതിരിക്കാനെനിക്കാവതില്ലേ
  • രാമന്‍ വാണാലും രാവണന്‍ വാണാലും
  • വിട

കെ.പി.കറുപ്പന്‍

  • കവിയെ കുറിച്ച്
  • ആറ്റക്കിളി
  • ജാതിക്കുമ്മി

ഗിരീഷ് പുത്തഞ്ചേരി

  • കവിയെ കുറിച്ച്
  • ഈ പുഴയും കടന്ന്
  • കിന്നരിപ്പുഴയോരം
  • സ്വരമേഴും വിടരുമ്പോള്‍

ചങ്ങമ്പുഴ കൃഷ്ണപിള്ള

  • കവിയെ കുറിച്ച്
  • അടുത്ത പ്രഭാതം
  • അതിഥി
  • അന്ത്യ സമാധാനം
  • അന്ത്യയാത്ര
  • അന്നത്തെ വേർപാട്
  • അന്നും ഇന്നും
  • അവളുടെ സൗന്ദര്യം
  • ആ പൂമാല
  • ആകാശഗംഗ
  • ആത്മക്ഷതം
  • ആത്മരഹസ്യം
  • ആരാധകൻ
  • ആരാധിക
  • ആവലാതി
  • ആവോ
  • ആശ
  • ഇരുളിൽ
  • എനിക്ക് വേണ്ടത്
  • എന്തു ഫലം ?
  • എന്നെ നീ ധന്യനാക്കണേ!
  • എന്‍റെ സഖി
  • എന്‍റെ കൗലശം
  • എന്‍റെ ചോദ്യം
  • എന്‍റെ ദേവിയോട്
  • ഏകാന്തചിന്ത
  • ഏകാന്തതയിൽ
  • ഓമന
  • കളിത്തോപ്പിൽ
  • കാമുകൻ
  • കാമുകനെ കാത്ത്
  • കാരാഗൃഹത്തിൽ
  • ക്ഷമാപണം
  • ക്ഷാമയക്ഷി
  • ഗൃഹലക്ഷ്മി
  • ചരിതാർത്ഥ തന്നെ ഞാൻ
  • ചാരിതാർത്ഥ്യം
  • തിരുവില്ലാമല
  • തിലോത്തമ
  • തുഷാരഗീതി
  • ദിവ്യഗീതം
  • ദിവ്യാനുഭൂതി
  • ദേവഗീത
  • ദേവത
  • ദേവത
  • നർത്തകി
  • നർത്തകികൾ
  • നഷ്ടഭാഗ്യസ്മൃതി
  • നിഗൂഢദർശനം
  • നിദ്രയിൽ
  • നിരാശ
  • നിർവൃതി
  • നിർവൃതി
  • നിർവ്വാണരംഗം
  • നിഴലുകൾ
  • പരാജയം
  • പരിതൃപ്തി
  • പാടുന്ന പിശാച്‌
  • പാരവശ്യം
  • പൂക്കാരി
  • പ്രതിജ്ഞ
  • പ്രതീക്ഷ
  • പ്രഭാതബാഷ്പം
  • പ്രലോഭനങ്ങൾ
  • പ്രേമഗീതം
  • ബാഷ്പധാര
  • മഗ്ദലമോഹിനി
  • മദിരോത്സവം
  • മധുവിധു
  • മനുഷ്യൻ
  • മരിച്ചിട്ട്
  • മാനസേശ്വരി
  • മാപ്പ്
  • മുകരുക
  • മുഗ്ദ്ധരാഗം
  • മോഹിനി
  • യവനിക
  • രമണൻ
  • രാഗവ്യഥ
  • രാഗിണി
  • രാഗോപഹാരം
  • വത്സല
  • വനബാല
  • വയ്യ
  • വരിക വരിക മരണമേ !
  • വസന്താഗമത്തിൽ
  • വസന്തോത്സവം
  • വാടാവിളക്ക്
  • വിഫലനൃത്തം
  • വിയുക്ത
  • വിയോഗിനി
  • വിരഹി
  • വിരുന്നുകാരൻ
  • വിശ്രാന്തി
  • വൃത്തം
  • വ്രണിതഹൃദയം
  • ശിഥിലചിന്ത
  • ശൂന്യതയിൽ
  • സൗന്ദര്യലഹരി
  • സഖിയോട്
  • സങ്കേതം
  • സല്ലാപം
  • ഹൃദയാനുഗമനം
  • ഹേമ
  • ഹേമന്തചന്ദ്രിക

ചങ്ങമ്പുഴ കൃഷ്ണപിള്ള

Changampuzha Krishna Pillai

1911 ഒക്ടോബര്‍ 10ന് ഉത്തരതിരുവിതാംകൂറിൽപ്പെട്ട (ഇപ്പോൾ എറണാകുളം ജില്ലയിൽ) ഇടപ്പള്ളിയില്‍ തെക്കേടത്തു വീട്ടിൽ രാമൻ മേനോൻ ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടി എന്നിവരുടെ മകനായി ജനിച്ചു. മനുഷ്യനെന്ന നിലയിലും കവിയെന്ന നിലയിലും മറ്റുള്ള മലയാളകവികളിൽനിന്നു തികച്ചും ഒറ്റപ്പെട്ടു നിൽക്കുന്നു മഹാകവി ചങ്ങമ്പുഴ.

ഒരു നിർദ്ധനകുടുംബത്തിലെ അംഗമായി ജനിച്ച ചങ്ങമ്പുഴ ബാല്യകാലവിദ്യാഭ്യാസം വളരെ ക്ലേശകരമായാണ്‌ നിർവ്വഹിച്ചത്‌. ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂൾ, ശ്രീകൃഷ്ണവിലാസ്‌ ഇംഗ്ലീഷ്‌ മീഡിയം സ്കൂൾ, ആലുവ സെന്റ് മേരീസ്‌ സ്കൂൾ,എറണാകുളം സർക്കാർ ഹൈസ്കൂൾ, സെന്റ്‌ ആൽബർട്ട്സ് സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യയനം നടത്തി അദ്ദേഹം ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈസ്കൂൾ വിദ്യാഭ്യാസം അവസാനിച്ച കാലത്താണ്‌ അദ്ദേഹത്തിന്‍റെ സുഹൃത്തും ഇടപ്പള്ളി പ്രസ്ഥാനത്തിന്‍റെ ജനയിതാക്കളിൽ ഒരാളും കവിയുമായിരുന്ന ഇടപ്പള്ളി രാഘവൻപിള്ള ആത്മഹത്യ ചെയ്തത് . ഈ സംഭവം ചങ്ങമ്പുഴയുടെ ജീവിതത്തെ അഗാധമായി സ്പർശിച്ചു. 'രമണൻ' എന്ന വിലാപകാവ്യം എഴുതുന്നതിന് ഈ സംഭവം പ്രേരണയായി. ആ കൃതി മലയാളത്തിൽ അതിപ്രശസ്തമായി.

എറണാകുളം മഹാരാജാസ്‌ കോളേജിലും തുടർന്ന് തിരുവനന്തപുരം ആർട്ട്സ്‌ കോളേജിലും പഠിച്ച്‌ അദ്ദേഹം ഓണേഴ്സ്‌ ബിരുദം നേടി. മഹാരാജാസ്‌ കോളേജിൽ പഠിക്കുന്നകാലത്തുതന്നെ ചങ്ങമ്പുഴ പ്രശസ്തനായ കവിയായിത്തീർന്നിരുന്നു. പല പ്രസിദ്ധകൃതികളും അന്നു പുറത്തുവന്നിരുന്നു. അദ്ദേഹത്തിന് ഒരിക്കൽ സ്വന്തം വിദ്യാഭ്യാസകാലഘട്ടം അവസാനിക്കും മുമ്പുതന്നെ അദ്ദേഹം ശ്രീദേവി അമ്മയെ വിവാഹം ചെയ്‌തു. പഠനത്തിനുശേഷം ദുർവ്വഹമായ സാമ്പത്തിക ക്ലേശം നിമിത്തം യുദ്ധസേവനത്തിനുപോയി. അധികനാൾ അവിടെ തുടർന്നില്ല. രണ്ടുവർഷത്തിനു ശേഷം രാജിവെച്ചു മദിരാശിയിലെ ലോ കോളേജിൽ ചേർന്നു. എങ്കിലും പഠനം മുഴുമിക്കാതെ തന്നെ നാട്ടിലേക്കുമടങ്ങി.

പിൽക്കാലത്ത്‌ ചങ്ങമ്പുഴയെ പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്കു നയിച്ച പല കൃതികളും ഇക്കാലത്താണ്‌ രചിക്കപ്പെട്ടത്‌. ഇതിനിടെ മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായും അദ്ദേഹം ജോലി ചെയ്തു. അനന്തരം അദ്ദേഹം എഴുത്തിൽ മുഴുകി ഇടപ്പള്ളിയിൽ സകുടുംബം താമസിച്ചു.

ഉൽക്കണ്ഠാകുലമായ പല പരിവർത്തനങ്ങൾക്കും വിധേയമാവുകയായിരുന്നു പിന്നീടദ്ദേഹത്തിന്‍റെ ജീവിതം. ആദ്യം വാതരോഗവും തുടർന്നു ക്ഷയരോഗവും പിടിപെട്ടു. എന്തും സഹിച്ചും ജീവിതം ആസ്വദിക്കുവാൻ അതീവതാൽപര്യം കാണിച്ച ആ മഹാകവി മരണവുമായി അനുക്ഷണം അടുക്കുകയായിരുന്നു അപ്പോൾ. നാളുകൾ അധികം നീങ്ങിയില്ല. കേരളത്തിലെ സഹൃദയലോകത്തെയാകെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട്‌, 1948 ജൂൺ 17-ആം തീയതി ഉച്ചതിരിഞ്ഞ്‌ തൃശ്ശൂർ മംഗളോദയം നഴ്സിങ്ങ്‌ ഹോമിൽവച്ച്‌, ഈ ലോകത്തോട്‌ അദ്ദേഹം യാത്രപറഞ്ഞു. 37 വയസ്സേ അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. സ്വന്തം നാടായ ഇടപ്പള്ളിയിൽ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്‍റെ ഓർമ്മയ്ക്കായി ഇടപ്പള്ളിയിൽ ചങ്ങമ്പുഴ സാംസ്കാരിക സമിതി, കലാവേദി, ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല, പാർക്ക് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വർഷം തോറും ചങ്ങമ്പുഴയുടെ ഓർമ്മയ്ക്ക് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു പോരുന്നു.

2017-ൽ കൊച്ചി മെട്രോ പ്രവർത്തനമാരംഭിച്ചപ്പോൾ ചങ്ങമ്പുഴ പാർക്ക് ആസ്ഥാനമായി ഒരു റെയിൽവേ സ്റ്റേഷനും നിലവിൽ വന്നിരുന്നു.

കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉൾപ്പെടെ അമ്പത്തിയേഴു കൃതികൾ ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്‌. അതിമനോഹരങ്ങളായ കാവ്യങ്ങൾ കൊണ്ടുതന്നെയാവാം ജോസഫ് മുണ്ടശ്ശേരി അദ്ദേഹത്തെ 'നക്ഷത്രങ്ങളുടെ പ്രേമഭാജനം' എന്നു വിശേഷിപ്പിച്ചത്.

കവിത
  • അകലം
  • അക്ഷരം
  • അക്ഷേത്രിയുടെ ആത്മഗീതം 
  • അഗ്നി
  • അഗ്നിപൂജ
  • അങ്ങേ വീട്ടിലേയ്ക്ക്‌
  • അച്ഛൻ
  • അച്ഛനെ കൊന്നവൻ
  • അടുത്ത പ്രഭാതം
  • അടുത്തൂണ്‍
  • അതിഥി
  • അതിരുകാക്കും മലയൊന്നു തുടുത്തേ
  • അതുമിതും
  • അത്താഴം
  • അദ്ധ്യാപകവൃത്തി
  • അധിനിവേശം
  • അനാഥന്‍
  • അനുഗ്രഹപരമദശകം
  • അനുശോചനം
  • അന്ത്യ സമാധാനം
  • അന്ത്യയാത്ര
  • അന്നത്തെ വേർപാട്
  • അന്നും ഇന്നും
  • അന്യന്‍
  • അപരാധി
  • അപരാഹ്നം
  • അപ്പോളോ പീയറിലെ പ്രഭാതം
  • അപ്പോള്‍
  • അഭിപ്രായ പദ്യങ്ങൾ
  • അമ്പാടിയിലേക്കു വീണ്ടും
  • അമ്പിളി
  • അമ്മ
  • അമ്മ വിളിക്കുന്നു
  • അമ്മമലയാളം
  • അമ്മയും മകനും 
  • അരക്കില്ലം
  • അര്‍ത്ഥവിപത്തി
  • അലയൊതുങ്ങിയ
  • അവളുടെ സൗന്ദര്യം
  • അവ്യക്തഗീതം
  • അസ്വാസ്ഥ്യം
  • അഹിംസ
  • ആ കണ്ണുനീർ
  • ആ ചുടലക്കളം
  • ആ പൂമാല
  • ആ രംഗം
  • ആ വസന്തം
  • ആകാശഗംഗ
  • ആകാശവും എന്‍റെ മനസും
  • ആങ്കോന്തി
  • ആടുകള്‍
  • ആത്മക്ഷതം
  • ആത്മരഹസ്യം
  • ആത്മാർപ്പണം
  • ആനന്ദലഹരി
  • ആനവേലി
  • ആരാധകൻ
  • ആരോട് യാത്ര പറയേണ്ടൂ
  • ആറ്റംബോംബ്
  • ആറ്റക്കിളി
  • ആലായാല്‍ തറ വേണം
  • ആലില
  • ആവണിപ്പാടം
  • ആവലാതി
  • ആവോ
  • ആശ
  • ഇടപ്പള്ളിക്ക് ഒരു മാനസഗീതം
  • ഇനി വരുന്നൊരു തലമുറയ്ക്ക്
  • ഇര
  • ഇരുമ്പിന്‍റെ നൈരാശ്യം
  • ഇരുളിൽ
  • ഈ പുഴയും കടന്ന്
  • ഈശ്വരൻ
  • ഉദിക്കുന്ന നക്ഷത്രം
  • ഉദ്ബോധനം
  • ഉന്മാദം ഒരു രാജ്യമാണ്
  • ഉപ്പ
  • ഉൽക്കണ്ഠ
  • ഉൾനാട്ടിലെ ഓണം
  • എഡ്വാർഡ് ചക്രവർത്തിയുടെ പ്രിയപ്പെട്ട പ്രാർത്ഥന
  • എനിക്ക് വേണ്ടത്
  • എന്തു ഫലം ?
  • എന്നെ നീ ധന്യനാക്കണേ!
  • എന്‍മകളെ
  • എന്‍റെ സഖി
  • എന്‍റെ കൗലശം
  • എന്‍റെ ചോദ്യം
  • എന്‍റെ ദേവിയോട്
  • എന്‍റെ പ്രമാണം
  • എന്‍റെ യാമിനിയ്ക്ക്
  • എന്‍റെ സ്നേഹിതന്‍റെ ദേഹവിയോഗം
  • എളുപ്പവഴി
  • ഏകാന്തചിന്ത
  • ഏകാന്തതയിൽ
  • ഐക്യഗാഥ
  • ഒടുക്കത്തെ താരാട്ട്
  • ഒരു അനുതാപം
  • ഒരു അനുമോദനം
  • ഒരു ഉദ്‌ബോധനം
  • ഒരു എഴുത്ത്‌
  • ഒരു കവിത കൂടി
  • ഒരു ഗീതം
  • ഒരു ചരമം
  • ഒരു തർജ്ജമ
  • ഒരു തീയക്കുട്ടിയുടെ വിചാരം
  • ഒരു ദൂഷിതമായ ന്യായാസനം
  • ഒരു ദേവദാസിക്കെഴുതിയ വരികള്‍
  • ഒരു പാട്ട്‌
  • ഒരു പുക കൂടി
  • ഒരു മംഗളാശംസ
  • ഒരു മറുപടി
  • ഒരു മഴപെയ്തെങ്കില്‍
  • ഒരു യാത്രാമംഗളം (ദിവാൻ രാജഗോപാലാചാരിക്ക്‌)
  • ഒരു യാത്രാമംഗളം (സർ എം. കൃഷ്ണൻ നായർക്ക്‌)
  • ഒരു വിവാഹമംഗളപ്രാർത്ഥന
  • ഒരു വീരമാതാവ് 
  • ഒരു സന്ധ്യ
  • ഒരു സിംഹപ്രസവം
  • ഒരു സുഹൃച്ചരമം
  • ഒരുക്കം
  • ഒരൊറ്റ വാക്ക്
  • ഒലി
  • ഓമന
  • ഓമനത്തിങ്കള്‍ക്കിടാവോ
  • ഓമനേ നീയുറങ്ങ്!
  • ഓര്‍മ്മകള്‍
  • കങ്കാരു
  • കടത്തുതോണി 
  • കണ്ണീര്‍ക്കണം
  • കത്തുകൾ
  • കന്യാകുമാരിയിലെ സൂര്യോദയം
  • കപിലവാസ്തുവിലെ കർമ്മയോഗി
  • കപീരദാസൻ
  • കപോതപുഷ്പം
  • കപ്പലുകളുടെ ഊത്തം
  • കരളിലിരുന്നൊരു കിളിപാടും
  • കരുണ
  • കരുണാനിധിസ്തോത്രം
  • കർഷകന്‍റെ കരച്ചിൽ
  • കറുകറെ കാർമുകിൽ
  • കറുത്ത നട്ടുച്ച
  • കല്യാണസൗഗന്ധികം
  • കളകണ്ഠഗീതം
  • കളച്ചെടികള്‍
  • കളിത്തോണിയിൽ
  • കളിത്തോപ്പിൽ
  • കഴിഞ്ഞകാല്യം
  • കവിയുടെ ഭാര്യ
  • കാടെവിടെ മക്കളെ
  • കാട്ടാറിന്‍റെ കരച്ചിൽ
  • കാമുകൻ
  • കാമുകൻ
  • കാമുകനെ കാത്ത്
  • കാരാഗൃഹത്തിൽ
  • കാർത്തവീര്യാർജ്ജുനവിജയം
  • കാലം
  • കാലം
  • കാവടിക്കാരൻ
  • കാവ്യകല അഥവാ ഏഴാം ഇന്ദ്രിയം
  • കിന്നരിപ്പുഴയോരം
  • കിരാതം
  • കീചകവധം
  • കീഴാളൻ‌
  • കുട്ടന്‍
  • കുട്ടിയും തള്ളയും
  • കുതിരനൃത്തം
  • കുരിശില്‍
  • കുറത്തി
  • കുറ്റവാളികള്‍
  • കേരളവർമ്മതിരുനാൾ മംഗളം
  • കൊച്ചുകിളി
  • ക്യാ
  • ക്ഷണം
  • ഖേദപൂര്‍വ്വം
  • ഗണപതിപ്രാതൽ
  • ഗദ്ദറിന്
  • ഗരിസപ്പാ അരുവി അല്ലെങ്കിൽ ഒരു വനയാത്ര
  • ഗുണഗണങ്ങൾ
  • ഗുണനിഷ്ഠ
  • ഗുരു
  • ഗുരുപാദദശകം
  • ഗൃഹലക്ഷ്മി
  • ഗോപികാദണ്ഡകം
  • ഗ്രാമവൃക്ഷത്തിലെ കുയിൽ
  • ഗ്രാമശ്രീകള്‍
  • ഘോഷയാത്ര
  • ചണ്ഡാലഭിക്ഷുകി
  • ചന്ദ്രികയിൽ
  • ചരിതാർത്ഥ തന്നെ ഞാൻ
  • ചാന്ദ്രായനം
  • ചാര്‍വാകന്‍
  • ചിന്താവിഷ്ടയായ സീത
  • ചിയേര്‍സ്
  • ചെറിയവ
  • ചോദ്യം എന്ന ഉത്തരം
  • ജയജയ കേരള വസുധേ മഹിതേ
  • ജാഗ്രത
  • ജാതിക്കുമ്മി
  • ജീവിതം
  • ജീവിതം ഒരു തീവ്ര വ്രതമാക്കിയോന്‍
  • ജീവിതവും മരണവും
  • ജെസ്സി
  • ഞങ്ങൾ
  • ഞാന്‍
  • ഡൽഹി കിരീടധാരണം
  • തിരുവില്ലാമല
  • തിലോത്തമ
  • തുടര്‍ച്ച
  • തുഷാരഗീതി
  • തെങ്ങ്
  • തോക്കിന്‍റെ വഴി
  • തോട്ടത്തിലെ എട്ടുകാലി
  • തോഴിയോട് ‎
  • ദിവ്യകോകിലം
  • ദിവ്യഗീതം
  • ദിവ്യാനുഭൂതി
  • ദീപാർപ്പണം
  • ദീപ്തി
  • ദുരവസ്ഥ
  • ദേവഗീത
  • ദേവത
  • ദേവത
  • ദേവ്യപരാധക്ഷമാപണസ്തോത്രം
  • നമ്മുടെ മൂടുപടം
  • നർത്തകി
  • നർത്തകികൾ
  • നളചരിതം
  • നളിനി
  • നഷ്ടഭാഗ്യസ്മൃതി
  • നാളത്തെ പ്രഭാതം
  • നിഗൂഢദർശനം
  • നിഗൂഢരാഗം
  • നിജാനന്ദവിലാസം
  • നിജാനന്ദാനുഭൂതി
  • നിത്യമേഘം
  • നിത്യരോദനം
  • നിദ്രയിൽ
  • നിദ്രാടനത്തിലെ സ്വപ്നഭംഗം
  • നിരാശ
  • നിർവൃതി
  • നിർവൃതി
  • നിർവ്വാണരംഗം
  • നിഴലുകൾ
  • നിശാപ്രാർത്ഥന
  • നിഷ്കപടതയോട്
  • നീ തന്നെ ജീവിതം സന്ധ്യേ
  • നെയ്ത്തുകാരുടെ ഒരു പാട്ട്
  • പടിവാതിൽക്കൽ
  • പണം
  • പരമദുഃഖം
  • പരമപഞ്ചകം
  • പരാജയം
  • പരിതൃപ്തി
  • പരിവർത്തനം
  • പരുക്കേറ്റ കുട്ടി
  • പറന്നു പോയ ഹംസം
  • പറന്നു..പറന്ന്..
  • പറയൂ പരാതി നീ കൃഷ്ണേ ..
  • പള്ളിക്കെട്ടു മംഗളാശംസ
  • പഴയ മാവ്
  • പാടുന്ന പിശാച്‌
  • പാരവശ്യം
  • പാര്‍വ്വതി
  • പുതിയ നിയമം
  • പുഴകടക്കുമ്പോൾ
  • പുഴയക്ഷരം
  • പൂക്കാതിരിക്കാനെനിക്കാവതില്ലേ
  • പൂക്കാരി
  • പൂക്കാലം
  • പൂവാം പൊഞ്ചഷകത്തിങ്കൽ
  • പൊതുമ്പ്
  • പ്രതിജ്ഞ
  • പ്രതീക്ഷ
  • പ്രതീക്ഷ
  • പ്രഭാതനക്ഷത്രം
  • പ്രഭാതപ്രാർത്ഥന
  • പ്രഭാതബാഷ്പം
  • പ്രരോദനം
  • പ്രലോഭനങ്ങൾ
  • പ്രവാസിയുടെ പാട്ട്
  • പ്രാണിദയ
  • പ്രാവുകള്‍ 
  • പ്രേമഗീതം
  • ബകവധം
  • ബദാം പഗോഡ
  • ബാലകാണ്ഡം
  • ബാലിവിജയം
  • ബാഷ്പധാര
  • ബുദ്ധനും ആട്ടിന്‍കുട്ടിയും
  • ഭക്തവിലാപം
  • ഭാരതമയൂരം അഥവാ നമ്മുടെ മയിൽ
  • ഭാഷയും ആത്മഹത്യയുടെ തിയ്യതിയും
  • ഭാഷാമനീഷാപഞ്ചകം
  • ഭാഷാമേഘസന്ദേശം
  • ഭൂമി
  • ഭൂമിക്ക് ഒരു ചരമഗീതം
  • ഭൂമിയുടെ കാവൽക്കാരൻ
  • ഭ്രമരഗീതി
  • മംഗളാശംസകൾ
  • മഗ്ദലമോഹിനി
  • മഞ്ഞുകാലം
  • മണിനാദം
  • മദിരോത്സവം
  • മധുവിധു
  • മനുഷ്യൻ
  • മനുഷ്യപ്രദർശനം
  • മയൂരസന്ദേശം
  • മരക്കഥ
  • മരണം
  • മരിച്ചിട്ട്
  • മഴ
  • മഴ
  • മാനസേശ്വരി
  • മാപ്പ്
  • മിന്നാമിനുങ്ങ്
  • മുകരുക
  • മുഗ്ദ്ധരാഗം
  • മുത്തശ്ശി മുത്ത്
  • മൂലൂരിനയച്ച കത്ത്
  • മേഘരൂപന്‍
  • മൈന
  • മോഹിനി
  • യവനിക
  • യാ അല്ലാഹ്
  • യാത്രക്കുറിപ്പ്
  • യാമിനിയ്ക്ക്
  • രക്തബുദ്ധത
  • രക്തസാക്ഷികള്‍
  • രണ്ടു മംഗളാശംസകൾ
  • രമണൻ
  • രാഗവേദന
  • രാഗവ്യഥ
  • രാഗിണി
  • രാഗോപഹാരം
  • രാത്രി
  • രാമന്‍ വാണാലും രാവണന്‍ വാണാലും
  • രാമാനുചരിതം
  • ലീല
  • ലോകം
  • വണ്ടിന്‍റെ പാട്ട്
  • വത്സല
  • വനബാല
  • വയസ്സ്
  • വയ്യ
  • വരിക വരിക മരണമേ !
  • വലയില്‍ വീണ കിളികള്‍
  • വഴിവെട്ടുന്നവരോട്‌
  • വസന്താഗമത്തിൽ
  • വസന്തോത്സവം
  • വാടാവിളക്ക്
  • വാഴ
  • വിട
  • വിഫലനൃത്തം
  • വിഭൂതി
  • വിയോഗിനി
  • വിരഹി
  • വിരുന്നുകാരൻ
  • വിവാഹമംഗളം
  • വിശ്രാന്തി
  • വിഷമവൃത്തം
  • വീണ വിൽപ്പനക്കാരൻ
  • വീണപൂവ്
  • വീരവിരാട കുമാര വിഭോ
  • വൃത്തം
  • വെണ്ണക്കല്ലിന്‍റെ കഥ
  • വെളിപാടു പുസ്തകം
  • വ്രണിത ഹൃദയം ‎
  • വ്രണിതഹൃദയം
  • ശാന്തിവനം തേടി
  • ശാരദ നീല രജനി
  • ശിഥിലചിന്ത
  • ശിഥിലചിന്ത
  • ശിലായുഗം
  • ശിവഭക്തിപഞ്ചകം
  • ശിവമാഹാത്മ്യസ്തോത്രം
  • ശിവസുരഭി
  • ശിവസ്തോത്രമാല
  • ശുദ്ധർ സ്തുതിക്കും വീടേ
  • ശൂന്യതയിൽ
  • ഷഷ്ടിപൂർത്തിമംഗളം
  • സൗന്ദര്യലഹരി
  • സൗന്ദര്യലഹരി
  • സഖികൾ
  • സഖിയോട്
  • സങ്കീർത്തനം
  • സങ്കേതം
  • സന്ദേശം
  • സന്ധിഗീതം
  • സഫലമീ യാത്ര
  • സരസ്വതീപഞ്ചകം
  • സല്ലാപം
  • സാവിത്രിയുടെ പ്രാർത്ഥന
  • സി.വി. സ്മാരകം അഥവാ നിന്നുപോയ നാദം
  • സിംഹനാദം
  • സീതാസ്വയം‌വരം
  • സുബ്രഹ്മണ്യശതകം
  • സുരഭി
  • സ്കൂട്ടർ
  • സ്മൃതിമധുരം
  • സ്യമന്തകം
  • സ്റ്റേഡിയം
  • സ്വരമേഴും വിടരുമ്പോള്‍
  • സ്വാതന്ത്ര്യഗാഥ
  • സ്വാമിതിരുനാൾ മംഗളം
  • സ്വാമിതിരുനാൾ വഞ്ചിപ്പാട്ട്
  • ഹൃദയാഞ്ജലി
  • ഹൃദയാനുഗമനം
  • ഹേമ
  • ഹേമന്തചന്ദ്രിക
  • ഹൈക്യു കവിതകള്‍

അക്കിത്തം അച്യുതൻ നമ്പൂതിരി

Akkitham Achuthan Namboothiri

1926 മാർച്ച് 18-നു പാലക്കാട് ജില്ലയിലെ കുമരനല്ലൂരിൽ ജനിച്ചു. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ.ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. 1946- മുതൽ മൂന്നു കൊല്ലം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി അദ്ദേഹം സമുദായ പ്രവർത്തനത്തിലേക്ക് ഇറങ്ങി. പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. 1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവർത്തിച്ച അദ്ദേഹം 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി. 1985-ൽ ആകാശവാണിയിൽ നിന്ന് വിരമിച്ചു. അദ്ദേഹത്തിന്‍റെ "ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാ‍സം" എന്ന കൃതിയിൽ നിന്നാണ് "വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം" എന്ന വരികൾ. 1948-49കളിൽ കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവർത്തിത്വമായിരുന്നു ഈ കവിത എഴുതാൻ പ്രചോദന. ഇ.എം.എസ്. നമ്പൂതിരിപ്പാട് തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം ഈ കവിത പ്രകാശിപ്പിച്ചതിനു പിന്നാലെ ഒരു കമ്യൂണിസ്റ്റ് വിരുദ്ധനായി മുദ്രകുത്തപ്പെട്ടു. കേരളത്തിൻറെ പ്രിയപ്പെട്ട കവിയെ പ്രേക്ഷകർ ശ്രദ്ധിക്കൻ തുടങ്ങിയത് 1950 മുതൽ ആണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം എന്ന തന്‍റെ കവിതയ്ക്ക് 1952 ലെ സഞ്ജയൻ അവാർഡ് നേടികൊടുത്തു. പിന്നീട് ഈ കവിത ആധുനിക മലയാളം കവിതയുടെ മുതൽകൂട്ടായി

പുരസ്കാരങ്ങൾ:-

പത്മശ്രീ (2017)
കേരള സാഹിത്യ അക്കാദമി അവാർഡ് (1972)
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1973)
ഓടക്കുഴൽ അവാർഡ് (1974)
എഴുത്തച്ഛൻ പുരസ്കാരം (2008)
സഞ്ജയൻ പുരസ്കാരം
മാതൃഭൂമി സാഹിത്യ പുരസ്കാരം(2008)
വയലാർ അവാർഡ് -2012
പത്മപ്രഭ പുരസ്കാരം (2002)
അമൃതകീർത്തി പുരസ്കാരം (2004)

അഡോണിസ്

Adunis

അഡോണിസ് എന്ന തൂലികാനാമത്തിലറിയപ്പെടുന്ന അലി അഹമ്മദ് സയ്യദ് എസ്‌ബർ.ഒരു സിറിയൻ കവിയും ഗ്രന്ഥകാരനുമാണ്. ലെബണനിലും, ഫ്രാൻസിലുമായി ജീവിതത്തിലേറെയും ചെലവഴിച്ച ഇദ്ദേഹം അറബിക് ഭാഷയിൽ ഇരുപതിലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.1930 ജനുവരി 1-ന് സിറിയയിൽ ജനിച്ചു. സൈന്യത്തിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം രാഷ്ട്രീയ അഭിപ്രായങ്ങളുടെ പേരിൽ തടവിലാക്കപ്പെട്ടിരുന്നു. തുടർന്ന് 1956-ൽ ലെബനീസ്‌ പൗരത്വം സ്വീകരിക്കുകയും കുറേക്കാലം ബെയ്‌റൂത്തിൽ വസിക്കുകയും ചെയ്തു. ഇപ്പോൾ ബെയ്‌റൂത്തിലും പാരീസിലുമായി താമസം. സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന്‌ അവസാന റൗണ്ടിൽ നിരവധി തവണ പരിഗണിക്കപ്പെട്ടു.


പുരസ്കാരങ്ങൾ:-

ആശാൻ വിശ്വപുരസ്‌കാരം (2015)

അന്നമ്മ മാമ്മന്‍

Annamma Mamman

അന്നമ്മ മാമ്മന്‍ കുമ്പനാട് കൊച്ചുപറമ്പില്‍ ശ്രീ. കെ.എം.മാമ്മന്‍-മറിയാമ്മ ദമ്പതികളുടെ മകളായി ഒരു മാര്‍ത്തോമ്മാ കുടുബത്തില്‍ 1914-ല്‍ ജനിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ടീച്ചേഴ്സ് ടൈയിനിംഗ് കഴിഞ്ഞ് അദ്ധ്യാപികയായിരിക്കുമ്പോള്‍ അത്ഭുതകരമായ ഒരു കാര്യത്തിനുവേണ്ടി ദൈവം വിളിക്കുകയാണെന്ന് ഒരു ദര്‍ശനമുണ്ടായി. പെന്തെക്കോസ്തനുഭവം ജീവിതത്തില്‍ പരിവര്‍ത്തനം ചെയ്തപ്പോള്‍ മാതൃസഭയേയും സമൂഹത്തെയും നോക്കാതെ 16-ാം വയസ്സില്‍ സുവിശേഷ വേലയ്ക്കായി വീടുവിട്ടിറങ്ങി.

അൻവർ ഷാ ഉമയ്യല്ലൂർ

Anwer Sha Umayanalloor

30 മെയ് 1973 ൽ കൊല്ലം ഉമയിനല്ലൂരിൽ എം. അബ്ദുൾ റഷീദ്, കെ ബുഷാറ ബീവിയുടെയും മകനായി ജനിച്ചു. രവിവർമ കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്നും ഫൈൻ ആർട്ട്സിൽ ബിരുദം നേടി. പത്തു വർഷത്തിലേറെയായി വിവിധ സ്കൂളുകളിൽ ഡ്രയർ മാസ്റ്ററായി ജോലി ചെയ്തിട്ടുണ്ട്. വിദ്യാർത്ഥിയായിരിക്കുമ്പോൾ കവിത എഴുതാൻ തുടങ്ങി.


അനിൽ പനച്ചൂരാൻ

Anil Panchooran

അനിൽകുമാർ പി.യു. എന്നാണ്‌ യഥാർത്ഥനാമം. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകൻ. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി,വാറംകൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അഭിഭാഷകനായി ജോലിനോക്കുന്നു.


പുരസ്കാരങ്ങൾ:-

കണ്ണൂർ കവിമണ്ഡലത്തിന്‍റെ പി.ഭാസ്‌കരൻ സ്മാരക സുവർണമുദ്രാ പുരസ്‌കാരം

അഴകത്ത് പത്മനാഭക്കുറുപ്പ്

Azhakathu Padmanabha Kurup

15 ഫെബ്രുവരി 1869 ചവറ തെക്കുംഭാഗത്ത് അഴകത്ത് തറവാട്ടിൽ ജനിച്ചു.പിതാവ് നാരായണൻ എമ്പ്രാന്തിരി, മാതാവ് കൊച്ചുകുഞ്ഞ് കുഞ്ഞമ്മ.ചവറ തെക്കുംഭാഗത്ത് അഴകത്ത് തറവാട്ടിൽ ജനിച്ചു. ചന്ദ്രവാരത്തിലെ ഉത്രട്ടാതിനക്ഷത്രത്തിൽ പ്രഭാതയാമത്തിലായിരുന്നു ജനനം.നാരായണൻ എമ്പ്രാന്തിരി - കുഞ്ഞമ്മ ദമ്പതികൾക്ക് ഒരുപെൺകുട്ടിയുൾപ്പെടെ നാലു സന്താനങ്ങളാണുണ്ടായിരുന്നത്. ഇവരിൽ മൂന്നാമനായിരുന്നു പദ്‌മനാഭൻ. അഴകത്തു കുടുംബത്തിന്‍റെ മാറാപ്പേരാണ് ഈശ്വരൻ. അഴകത്തു പള്ളിയാടി ഈശ്വരൻ പത്മനാഭൻ എന്നാണ്കവിയുടെ മുഴുവൻ പേര്.പതിനൊന്ന് വയസ്സുവരെ പുതുവീട്ടിൽ പപ്പുപ്പിള്ള ആശാിന്‍റെ കുടിപ്പള്ളിക്കൂടത്തിൽ പഠിച്ചു. ഇവിടെ നിന്നാണ് തമിഴ് സംസ്കൃതം ജ്യോതിഷം തുടങ്ങിയവയുടെ ബാലപാഠങ്ങൾ ഇദ്ദേഹം അഭ്യസിച്ചത്. തുടർന്ന് തിരുവനന്തപുരത്തുള്ള ഫോർട്ട് ഇംഗ്ലീഷ് സ്കൂളിൽ ആറാം തരത്തിൽ ചേർന്നു.

ആറുവർഷം ഫോർട്ട് സ്കൂളിൽ പഠിച്ച ഇദ്ദേഹം ചില കുടുംബപ്രശ്നങ്ങളാൽ പഠനം തുടരാനാകാതെ ചവറയിലേക്കുതന്നെ തിരിച്ചുപോയി. ചവറയിൽ ഇംഗ്ലീഷ് പഠനം തുടരാൻ മാർഗ്ഗമൊന്നുമില്ലാത്തതിനാൽ, അവിടെ ആയിടയ്ക്ക് പുതുക്കാട്ടുമഠത്തിൽ കൃഷ്ണനാശാൻ സ്ഥാപിച്ച സംസ്കൃത വിദ്യാലയത്തിൽ ചേർന്നു സംസ്കൃതപഠനം പുനരാരംഭിച്ചു. ഇവിടെയും പഠനം മുഴുമിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞില്ല. ഇളയ അമ്മാവന്‍റെ അകാലമരണമായിരുന്നു കാരണം. അമ്മാവന്‍റെ മരണത്തോടെ പതിനേഴുകാരനായ പദ്‌മനാഭന് കുടുംബഭാരം മുഴുവൻ ഏറ്റെടുക്കേണ്ടിവന്നു. സംസ്കൃതപഠനം നിന്നുപോയെങ്കിലും സ്വപിതാവിന്‍റെ സഹായത്തോടെ കന്നടയും ഹിന്ദിയും പഠിച്ചെടുക്കാൻ കൃത്യാന്തരബാഹുല്യത്തിനിടയിലും ഇദ്ദേഹം സമയം കണ്ടെത്തി. 1892ൽ അമ്മയുടെ മരണശേഷം പദ്‍മനാഭകുറുപ്പ് ഇളയ ജ്യേഷ്ഠന്‍റെ കൂടെ വീണ്ടും കുറച്ചുകാലം തിരുവനന്തപുരത്ത് താമസമാക്കി. ഈയവസരത്തിലാണ് കരമന കേശവശാസ്ത്രികളെ പരിചയപ്പെടാനും അദ്ദേഹത്തിന്‍റെ കീഴിൽ സംസ്കൃതപഠനം തുടരാനും ഇദ്ദേഹത്തിന് സാധിച്ചത്. ഏ. ആർ രാജരാജവർമ്മ, കേരളവർമ്മ വലിയകോയിത്തമ്പുരാൻ തുടങ്ങിയവരുമായി പരിചയപ്പെടാനും ആ സംസർഗ്ഗഫലമായി തന്‍റെ സാഹിത്യവാസന പരിപോഷിപ്പിക്കാനും അഴകത്ത് പദ്‌മനാഭകുറുപ്പിന് സാധിച്ചത് ഈ തിരുവനന്തപുരം വാസത്തിലൂടെയാണ്.

1894-ലാണ് അദ്ദേഹം രാമചന്ദ്രവിലാസം എഴുതാൻ ആരംഭിച്ചത്. 1918 മുതൽ ചവറ ഇംഗ്ലീഷ് ഹൈസ്കൂളിൽ മലയാളം മുൻഷിയായി ജോലി ചെയ്തു.1894 മുതൽ മലയാളി പത്രത്തിൽ ഖണ്ഡശ്ശ പ്രകാശനം ചെയ്ത രാമചന്ദ്രവിലാസം പുസ്തകമായതു 1907ലാണ്. ഇരുപതോളം പുസ്തകങ്ങൾ രചിച്ചു. കുന്നത്തൂർ പള്ളിക്കൽ പകുതിയിൽ ചാങ്ങയിൽ പുതിയവീട്ടിൽ ഭാഗീരഥിക്കുഞ്ഞമ്മയെ വിവാഹം ചെയ്തു. 1918 ൽ ചവറ ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ മലയാളം അധ്യാപകനായി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇദ്ദേഹത്തിന്‍റെ കുടുംബത്തിന് പരമ്പരാഗതമായി ഉണ്ടായിരുന്ന അവകാശാധികാരങ്ങളുടെ ഫലമായി ഇദ്ദേഹത്തിന്‍റെ നാമം പ്രമാണങ്ങളിലും എഴുത്തുകുത്തുകളിലും ഉപയോഗിച്ചിരുന്നത് അഴകത്ത് കണക്ക്പിള്ളയാടി ഈശ്വരൻ പത്മനാഭൻ എന്നാണ്. 1929 ൽ കാസരോഗം പിടിപെട്ടു. 1931 നവംബർ 6ന് അന്തരിച്ചു.

അഷിത

Ashitha

കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ പഴയന്നൂരിലാണ് അഷിത ജനിച്ചത്. ഡെൽഹിയിലും ബോംബെയിലുമായി സ്കൂൾ പഠനം പൂർത്തിയാക്കി. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടി. കെ.വി. രാമൻകുട്ടിയെ വിവാഹം കഴിച്ചു.ജീവിതത്തിന്‍റെ നേർചിത്രം വരച്ചുകാട്ടുന്നവയാണ് ഇവരുടെ രചനകൾ.


പുരസ്കാരങ്ങൾ:-

ഇടശ്ശേരി പുരസ്കാരം (1986)
അങ്കണം അവാർഡ്
തോപ്പിൽ രവി ഫൗണ്ടേഷൻ അവാർഡ്
ലളിതാംബിക അന്തർജ്ജനം സ്മാരക സാഹിത്യ അവാർഡ് (1994)
പത്മരാജൻ പുരസ്കാരം (2000)

ആര്‍. ശ്രീലതാ വര്‍മ്മ

R Sreelatha Varma

1969 മെയ് 13 -ന് തിരുവനന്തപുരത്ത് ജനിച്ചു. കെ. അംബികാ ദേവിയും ഓമല്ലൂര്‍ രാജരാജ വര്‍മ്മയും മാതാപിതാക്കള്‍. കേരള സര്‍വകലാശാലയില്‍ നിന്ന് മലയാള സാഹിത്യത്തില്‍ എം. എ. , എം. ഫില്‍. ബിരുദങ്ങളും യു. ജി. സി. യുടെ ലക്ചര്‍ഷിപ്പും. 1996 മുതല്‍ 2001 വരെ ശ്രീ. ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ വിവിധ പ്രാദേശിക കേന്ദങ്ങളില്‍ മലയാളം അധ്യാപികയായി ജോലി നോക്കി. 2002 -2005 കാലയളവില്‍ തൃശൂര്‍ ജില്ലയിലെ പെരുവല്ലൂരുള്ള മദര്‍ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജില്‍ മലയാളം അധ്യാപികയായിരുന്നു.


പുരസ്കാരങ്ങൾ:-

കേരള സാഹിത്യ അക്കാദമിയുടെ തുഞ്ചന്‍ എന്‍ഡോവ്മെന്‍റ് അവാര്‍ഡ് (1995)

ആറ്റൂർ രവിവർമ്മ

Attoor Ravi Varma

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ആറ്റൂർ എന്ന ഗ്രാമത്തിൽ 1930 ഡിസംബർ 27 ന് കൃഷ്ണൻ നമ്പൂതിരിയുടെയും അമ്മിണിയമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. മലയാളത്തിൽ ബിരുദാനന്തര ബിരുദം. വിവിധ ഗവണ്മെന്റ് കോളേജുകളിൽ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചതിനുശേഷം വിരമിച്ചു. സാഹിത്യ അക്കാദമി ജനറൽ കൌൺസിലിൽ 2002 മുതൽ 2007 വരെ അംഗമായിരുന്നു. 1976 മുതൽ 1981 വരെ കോഴിക്കോട് സർവ്വകലാശാലാ സിണ്ടിക്കേറ്റ് മെമ്പർ ആയിരുന്നു.

പുരസ്കാരങ്ങൾ:-

എഴുത്തച്ഛൻ പുരസ്കാരം (2012)
പ്രേംജി പുരസ്‌കാരം (2008)
കേരള സാഹിത്യ അക്കാദമി അവാർഡ്
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
ഉള്ളൂർ അവാർഡ് (2015)
ചെന്നൈ ആശാൻ സമിതി ഏർപ്പെടുത്തിയ ആശാൻ പുരസ്കാരം
പി.കുഞ്ഞിരാമൻ നായർ പുരസ്കാരം
കേരള സാഹിത്യ അക്കാദമി പുരസ്കാരം
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
ഇ.കെ.ദിവാകരൻ പോറ്റി പുരസ്കാരം

ആലങ്കോട് ലീലാകൃഷ്ണൻ

Alankode Leelakrishnan

1960 ഫെബ്രുവരി 1 ന്‌ വെങ്ങേത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെയും മണപ്പാടി ലക്ഷ്മികുട്ടി അമ്മയുടെയും മകനായി പൊന്നാനി താലൂക്കിലെ ആലങ്കോട് ഗ്രാമത്തിൽ ജനിച്ചു.1981 ൽ എം.ഇ.എസ്. പൊന്നാനി കോളേജിൽ നിന്ന് വാണിജ്യശാസ്ത്രത്തിൽ ബിരുദം നേടി. സ്കൂൾ പഠനകാലത്തു തന്നെ ലീലാകൃഷ്ണൻ കവിതകളും ലേഖനങ്ങളും എഴുതിയിരുന്നു. കഥാപ്രാസംഗികനായാണ് ലീലാകൃഷ്ണൻ ആദ്യം പൊതുവേദിയിൽ എത്തിയത്.1993 ൽ പ്രസിദ്ധീകരിച്ച ലീലാകൃഷ്ണന്‍റെ "നിളയുടെ തീരങ്ങളിലൂടെ" എന്ന സാംസ്കാരിക പഠനഗ്രന്ഥം പിന്നീട് ദൂരദർശന്‍റെ ഡോക്യുമെന്ററി പരമ്പരയാക്കിയിട്ടുണ്ട്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പഠനാത്മക യാത്രകൾ നടത്തിയിട്ടുള്ള ഇദ്ദേഹം ഒരു സ്വതന്ത്ര പത്രപ്രവർത്തകൻ കൂടിയാണ്‌. കൂടാതെ ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതുന്നു. തിരൂരിലെ തുഞ്ചൻ സ്മാരക കമ്മറ്റി അംഗമാണ്‌ നിലവിൽ ലീലാകൃഷ്ണൻ. "ഏകാന്തം" ഉൾപ്പെടെ ഏതാനും മലയാള സിനിമകൾക്ക് കഥയും തിരക്കഥയും ഗാനങ്ങളും എഴുതിയിട്ടുണ്ട്. കൈരളി പീപ്പിൾ ടി.വിയിൽ പ്രക്ഷേപണം ചെയ്തുവരുന്ന "മാമ്പഴം" എന്ന കവിതാലാപന റിയാലിറ്റിഷോയിലെ വിധികർത്താക്കളിൽ ഒരാളാണ് ലീലാകൃഷ്ണൻ.

ഇഞ്ചക്കാട് ബാലചന്ദ്രന്‍

Inchakkad Balachandran

1954 ഒക്ടോബർ 20 ന് ശാസ്താംകോട്ടക്കടുത്തുള്ള തെക്കൻ സൂരനാട് (ഇഞ്ചക്കാട്) ജനിച്ചു. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ നിന്നും പ്രീഡിഗ്രി പൂർത്തിയാക്കി.

ഇടപ്പള്ളി രാഘവൻ പിള്ള 

Edappally Raghavan Pillai

1909 ജൂൺ 30 ന് ഇടപ്പള്ളി ഇളമക്കരയിലെ പാണ്ടവത്തുവീട്ടിൽ നീലകണ്ഠപ്പിള്ളയുടെയും വടക്കൻ പറവൂർ കോട്ടുവള്ളിയിലെ കിഴക്കേപ്രം മുറിയിൽ താഴത്തുവീട്ടിൽ മീനാക്ഷിയമ്മയുടെയും മകനായി ഇടപ്പള്ളി രാഘവൻ പിള്ള ജനിച്ചു. ഗർഭാശയാർബ്ബുദം ബാധിച്ച അമ്മ അദ്ദേഹത്തിന്‍റെ ബാല്യത്തിൽത്തന്നെ ജീവനൊടുക്കി. തിരുവിതാംകൂർ എക്സൈസ് വകുപ്പിൽ ശിപായിയായിരുന്ന അച്ഛൻ പുനർവിവാഹം ചെയ്തു. പിതാവിന്‍റെ നിർബന്ധപ്രകാരം രാഘവൻ പിള്ളയും അനുജനും രണ്ടാനമ്മയുടെ വീട്ടിലേക്ക് താമസം മാറ്റിയെങ്കിലും രണ്ടാനമ്മയുമായി പൊരുത്തപ്പെടാനാകാതെ അനുജൻ ഗോപാലപിള്ള ചെറുപ്പത്തിലേ നാടുവിട്ടുപോയി.1915-ൽ ഇടപ്പള്ളി ചുറ്റുപാടുകര എം.എം.സ്കൂൾ ഫോർ ബോയ്സിൽ വിദ്യാർത്ഥിയായി ചേർന്നെങ്കിലും 11 ദിവസത്തെ അദ്ധ്യയനത്തിനുശേഷം പഠനം നിർത്തേണ്ടിവന്നു. പിന്നീട് 1919-ൽ ഇടപ്പള്ളി വടക്കുംഭാഗം ഹയർഗ്രേഡ് വെർണാക്കുലർ സ്കൂളിൽ ചേർന്ന് 3-ആം സ്റ്റാൻഡേർഡ് പാസ്സായി ചുറ്റുപാടുകര ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ ചേർന്നു. രണ്ടാനമ്മയൊത്തുള്ള കുടുംബജീവിതത്തിലെ അസ്വാസ്ഥ്യങ്ങൾ, ദാരിദ്ര്യം, അച്ഛന്‍റെ കുത്തഴിഞ്ഞ ജീവിതം ഇവകൊണ്ട് വിഷാദിയും ഏകാകിയുമായിത്തീർന്നിരുന്നു അദ്ദേഹം. ഇടപ്പള്ളി സാഹിത്യസമാജത്തിലെ അംഗത്വവും മേലങ്ങത്ത് അച്യുതമേനോൻ‍, ഇടപ്പള്ളി കരുണാകരമേനോൻ തുടങ്ങിയവരുമായുള്ള ബന്ധവും ജന്മസഹജമായ കവിതാവാസനയെ പോഷിപ്പിച്ചു. ഇക്കാലത്താണ് ഇടപ്പള്ളി രാഘവൻ പിള്ള ചങ്ങമ്പുഴയെ പരിചയപ്പെടുന്നതും. ഇരുവരും ആദ്യം ബദ്ധശത്രുക്കളായിരുന്നെങ്കിലും പിന്നീട് ഒറ്റ ഹൃദയവും രണ്ടു ശരീരവും പോലെയായിത്തീർന്നു. 1927-ൽ തേഡ് ഫോറം ജയിച്ച് ഇളമക്കരയിലെ പ്രശസ്തമായ ധനികകുടുംബത്തിൽ ട്യൂഷൻ മാസ്റ്ററായി. എറണാകുളം മഹാരാജാസ് സ്കൂളിൽ വിദ്യാർത്ഥിയായിച്ചേർന്ന് സ്കൂൾഫൈനൽ പരീക്ഷ ജയിച്ച അദ്ദേഹം ആ കുടുംബത്തിലെ കാര്യസ്ഥപ്പണിക്ക് നിയോഗിക്കപ്പെട്ടു.ഹൈസ്കൂൾ കാലത്തിനിടയിൽ വളർന്ന പ്രേമബന്ധം ഇടപ്പള്ളിയെ തിരുവനന്തപുരത്തേക്ക് താമസം മാറ്റാൻ ഇടയാക്കി. കുറച്ചുകാലം തിരുവനന്തപുരം ഭാഷാഭിവർദ്ധിനി ബുക്ക് ഡിപ്പോയിൽ ഗുമസ്തനായിനിന്നു. സുഹൃത്തുക്കളുടെ സഹായത്താൽ പ്രതിവാരപത്രമായ ‘ശ്രീമതി’യിൽ കണക്കപ്പിള്ളയായി. ‘ശ്രീമതി’ പ്രസിദ്ധീകരണം നിന്നപ്പോൾ ‘കേരളകേസരി’യിൽ ഗുമസ്തനായി. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാളരാജ്യം ചിത്രവാരി തുടങ്ങിയവയിൽ കവിതകൾ ഇക്കാലത്ത് ധാരാളം പ്രസിദ്ധീകരിക്കപ്പെട്ടു. മഹാകവി ഉള്ളൂരിനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്‍റെ അവതാരികയോടെ പ്രഥമകവിതാസമാഹാരമായ തുഷാരഹാരം പ്രസിദ്ധീകരിക്കുന്നതും തിരുവനന്തപുരത്തുവെച്ചാണ്. കൊല്ലവർഷം 1110-ലാണ് ഭാഷാഭിവർദ്ധിനി ബുക്ക് ഡിപ്പോ 'തുഷാരഹാരം' പ്രസിദ്ധീകരിച്ചത്. ‘കേരളകേസരി’യുടെ പ്രസിദ്ധീകരണം നിലച്ചപ്പോൾ പ്രശസ്തവക്കീലായിരുന്ന വൈക്കം വി.എം. നാരായണപിള്ളയോടൊപ്പം കൊല്ലത്തെ അദ്ദേഹത്തിന്‍റെ വസതിയിൽ താമസമാക്കി.
കൊല്ലത്ത് വൈക്കം നാരായണപിള്ളയുടെ വീട്ടിൽ താമസിക്കുന്ന് കാലത്താണ് താൻ സ്നേഹിച്ച പെൺകുട്ടിയുടെ വിവാഹക്ഷണപത്രം ഇടപ്പള്ളിക്കു കിട്ടുന്നത്. 1936 ജൂലൈ 5-ന് ശനിയാഴ്ച രാത്രി ഇടപ്പള്ളി രാഘവൻ പിള്ള നാരായണപിള്ളയുടെ വീട്ടിൽ തൂങ്ങിമരിച്ചു. ആത്മഹത്യ ചെയ്യുമ്പോൾ അദ്ദേഹത്തിന്‍റെ പ്രായം വെറും 27 വയസായിരുന്നു. ആത്മഹത്യയ്ക്കു മുമ്പായി, മൃതിവിഷയകമായി രാഘവൻ പിള്ള രചിച്ച കവിതകളാണ് 'മണിനാദം', 'നാളത്തെ പ്രഭാതം' എന്നിവ. 'മണിനാദം' മാതൃഭൂമി ആഴ്ചപ്പതിപ്പിനും 'നാളത്തെ പ്രഭാതം' മലയാളരാജ്യം ചിത്രവാരികയ്ക്കും കൊടുക്കുകയും ഉടൻ പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു രാഘവൻ പിള്ള. അദ്ദേഹത്തിന്‍റെ മരണപ്പിറ്റേന്ന് (1936 ജൂലൈ 6-ന്) പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ 'മണിനാദം' അച്ചടിച്ചുവന്നു. ദിനപ്പത്രങ്ങളിൽ മരണവാർത്ത വന്നതും അതേദിവസമായിരുന്നു. 'നാളത്തെ പ്രഭാത'വുമായി മലയാളരാജ്യം ജൂലൈ 7-ന് പുറത്തിറങ്ങി.

തന്‍റെ മരണപത്രത്തിൽ അദ്ദേഹം ഇങ്ങനെ എഴുതി:-

        ഞാൻ ഒന്നുറങ്ങിയിട്ട് ദിവസങ്ങൾ അല്ല, മാസങ്ങൾ വളരെയായി. കഠിനമായഹൃദയവേദന; 
        ഇങ്ങനെ അല്‍പാല്‍പം മരിച്ചുകൊണ്ട് എന്‍റെ അവസാനദിനത്തെ പ്രതീക്ഷിക്കുവാൻ ഞാനശക്തനാണ്. 
        ഒരു കർമ്മവീരനാകുവാൻ നോക്കി; ഒരു ഭ്രാന്തനായി മാറുവാനാണ് ഭാവം.
        സ്വാതന്ത്ര്യത്തിനു കൊതി; അടിമത്തത്തിനു വിധി. മോചനത്തിനുവേണ്ടിയുള്ള ഓരോ മറിച്ചിലും 
        ഈ ചരടിനെ കൊടുമ്പിരിക്കൊള്ളിക്കുക മാത്രമാണ് ചെയ്യുന്നത്.
        എന്‍റെ രക്ഷിതാക്കൾ എനിക്കു ജീവിക്കാൻ വേണ്ടുന്നത് സന്തോഷത്തോടും സ്നേഹത്തോടും 
        തരുന്നുണ്ടാകും. പക്ഷേ, ഈ ഔദാര്യമെല്ലാം എന്‍റെ ആത്മാഭിമാനത്തെ പാതാളംവരെയും 
        മർദ്ദിച്ചുകൊണ്ടിരിക്കുന്നു. ഇത് മഹാഭാരമായിട്ടാണ് തീരുന്നത്. ഞാൻ ശ്വസിക്കുന്ന വായു ആകമാനം 
        അസ്വാതന്ത്ര്യത്തിന്‍റെ വിഷബീജങ്ങളാൽ മലീമസമാണ്. ഞാൻ കഴിക്കുന്ന ആഹാരമെല്ലാം ദാസ്യത്തിന്‍റെ 
        കല്ലുകടിക്കുന്നവയാണ്. ഞാൻ ഉടുക്കുന്ന വസ്ത്രംപോലും പാരതന്ത്ര്യത്തിന്‍റെ കാരിരുമ്പാണി നിറഞ്ഞതാണ്.
        പ്രവർത്തിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക, സ്നേഹിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക, 
        ആശിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക - ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം 
        അന്തർഭവിച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്ക് നിരാശതയാണ് അനുഭവം. എനിക്ക് ഏകരക്ഷാമാർഗ്ഗം 
        മരണമാണ്. അതിനെ ഞാൻ സസന്തോഷം വരിക്കുന്നു. ആനന്ദപ്രദമായ ഈ വേർപ്പാടിൽ ആരും 
        നഷ്ടപ്പെടുന്നില്ല; ഞാൻ നേടുന്നുമുണ്ട്. മനസാ വാചാ കർമ്മണാ ഇതിൽ ആർക്കും ഉത്തരവാദിത്തമില്ല. 
        സമുദായത്തിന്‍റെ സംശയദൃഷ്ടിയും നിയമത്തിന്‍റെ നിശിതഖഡ്ഗവും നിരപരാധിത്വത്തിന്‍റെമേൽ പതിക്കരുതേ!
        എനിക്ക് പാട്ടുപാടുവാൻ ആഗ്രഹമുണ്ട്; എന്‍റെ മുരളി തകർന്നുപോയി - കൂപ്പുകൈ!
        
ഇടപ്പള്ളി രാഘവൻ പിള്ള കൊല്ലം, 21-11-1111

ഇടശ്ശേരി ഗോവിന്ദൻ നായർ

Edasseri Govindan Nair

ഇടശ്ശേരി ഗോവിന്ദൻ നായർ പൊന്നാനിക്കടുത്തുള്ള കുറ്റിപ്പുറത്ത്‌ പി.കൃഷ്ണക്കുറുപ്പിന്‍റെയും ഇടശ്ശേരിക്കളത്തിൽ കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1906 ഡിസംബർ 23 ജനിച്ചു. സാമാന്യ വിദ്യാഭ്യാസത്തിനു ശേഷം ആലപ്പുഴ, പൊന്നാനി, കോഴിക്കോട് എന്നിവടങ്ങളിൽ ജോലി ചെയ്തു. 1938ൽ ഇടക്കണ്ടി ജാനകിയമ്മയെ വിവാഹം ചെയ്തു. കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും ഭരണ സമിതി അംഗമായിരുന്നു. തന്‍റെ കവിതകളിലൂടെ അവഗണിക്കപ്പെടുന്നവന് കരുത്തു പകർന്നു നൽകിയതുകൊണ്ടാവാം 'ശക്തിയുടെ കവി' എന്നദ്ദേഹം അറിയപ്പെടുന്നു.1974 ഒക്ടോബർ 16-നു സ്വവസതിയിൽ വച്ച്‌ മരണപെട്ടു.


പുരസ്കാരങ്ങൾ:-

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് - 1969
കേരള സാഹിത്യ അക്കാദമി അവാർഡ് - 1971

ഇന്ദു മേനോൻ

Indumenon

സംഗീതജ്ഞനായ ഉമയനല്ലൂർ എസ്.വിക്രമൻ നായരുടേയും അധ്യാപികയായ വി.സത്യവതിയുടേയും മകളായി 1980 ൽ കോഴിക്കോടു ജനിച്ചു. ചാലപ്പുറം എൻ.എസ്.എസ്. സ്ക്കൂൾ.ബി.ടി എം.എ.എം യുപി സ്ക്കൂൾ,സേവാമന്ദീർ പോസ്റ്റ്‌ ബേസിക് സ്കൂള്‍ വിദ്യാഭ്യാസം ചെയ്തു. ഫാറൂഖ് കോളേജിൽ നിന്നും സയൻസിൽ പ്രീഡിഗ്രി ചെയ്തു. സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ നിന്നും മലയാളത്തിലും സോഷ്യോളജിയിലും രണ്ടാം റാങ്കോടെ ബിരുദം നേടിയശേഷം സോഷ്യോളജിയിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി . മധുരൈ കാമരാജ് സർവകലാശാലയിൽ നിന്നു എം.ഫിൽ. ഇപ്പോൾ കോഴിക്കോട് കിർറ്റാഡ്സിൽ ലെക്ചറർ ആയി പ്രവർത്തിക്കുന്നു. കവിയും സിനിമ സംവിധായകനുമായ രൂപേഷ് പോൾ ഭർത്താവാണ്‌.2005-ഇൽ ഇന്ത്യാ ടുഡേ കേരളത്തിലെ ഇരുപത് യുവപ്രതിഭകളിൽ ഒരാളായി തിരഞ്ഞെടുത്തു.


പുരസ്കാരങ്ങൾ:-

മാതൃഭൂമി ചെറുകഥാ അവാർഡ് - 2001
മലയാള ശബ്ദം അവാർഡ് - 2001
പൂർണ്ണ ഉറൂബ് കഥാപുരസ്കാരം - 2002
ജനപ്രിയ പുരസ്കാരം - 2003
ഇ.പി സുഷമ എൻഡോവ്മെന്റ് - 2004
കേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യൻ പുരസ്കാരം - 2005
അങ്കണം അവാർഡ് - 2007
എസ്‌.ബി.ടി അവാർഡ് - 2011
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം - 2014

ഇരയിമ്മന്‍ തമ്പി

Irayimman Thampi

ചേർത്തലയിലെ വാരനാടുള്ള നടുവിലെ കോവിലകത്ത് കേരളവർമ്മ തമ്പാൻറെയും പുതുമന അമ്മവീട് രാജകുടുംബത്തിലെ പാർവ്വതി പിള്ള തങ്കച്ചിയുടേയും പുത്രനായി രവി വർമ്മ തമ്പി 1783-ൽ തിരുവനന്തപുരത്തു ജനിച്ചു. അന്നത്തെ രാജാവായിരുന്ന കാർത്തിക തിരുനാൾ രാമവർമ്മയുടെ സഹോദരനായിരുന്ന മകയിരം തിരുനാൾ രവിവർമ്മയുടെ മകളായിരുന്നു, പാർവതി പിള്ള തങ്കച്ചി. കാർത്തിക തിരുനാളാണ് രവി വർമ്മയെ ഇരയിമ്മൻ എന്ന ഓമനപേരിട്ടത്. സ്വാതിതിരുനാളിന്‍റെ ഗുരുവായും അദ്ദേഹത്തിന്‍റെ സദസ്സിലെ അംഗമായും ശോഭിച്ചിരുന്നു. തിരുവിതാംകൂറിലെ ആറ് ഭരണാധികാരികളെ സേവിക്കാൻ അദ്ദേഹത്തിനു സാധിച്ചു.

ഉള്ളൂർ എസ്. പരമേശ്വരയ്യർ

Ulloor S.Parameshwara Ayyer

ചങ്ങനാശ്ശേരിയിൽ പെരുന്നയിൽ പാലൂർ നമ്പൂതിരിമാരുടെ പരമ്പരയിൽപ്പെട്ട താമരശേരി ഇല്ലത്ത് 1877 ജൂൺ 6ന് പരമേശ്വരയ്യർ ജനിച്ചത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ അയ്യർ അദ്ധ്യാപകനായിരുന്നു. അമ്മ ഭഗവതിയമ്മയുടെ നാടായ പെരുന്നയിൽ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്. അച്ഛന്‍റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം അച്ഛന്‍റെ സ്ഥലമായ ഉള്ളൂരിലേക്കു താമസം മാറി. പിതാവിന്‍റെ മരണം പരമേശ്വരന്‍റെ വിദ്യാഭ്യാസ മോഹങ്ങളിൽ കരിനിഴൽ വീഴ്ത്തി. എങ്കിലും അമ്മയുടെ പ്രോത്സാഹനവും സമർപ്പണവും അദ്ദേഹത്തെ ഉന്നതവിദ്യാഭ്യാസത്തിന്‍റെ പാതയിലെത്തിച്ചു. തിരുവനന്തപുരത്തെ മഹാരാജാസ് കോളജിൽ ചേർന്ന അദ്ദേഹം 1897ൽ തത്ത്വശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം നേടി. ബിരുദം നേടിയ ശേഷം തിരുവിതാംകൂർ സർക്കാർ ഉദ്യോഗസ്ഥനായി. ജോലിയിലിരിക്കെ നിയമത്തിൽ ബിരുദവും, മലയാളത്തിലും, തമിഴിലും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ടൗൺ സ്കൂൾ അദ്ധ്യാപകൻ, ജനസംഖ്യാ വകുപ്പിൽ ഗുമസ്തൻ, തഹസീൽദാർ, മുൻസിഫ്, അസിസ്റ്റന്റ് സെക്രട്ടറി എന്നീ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം തിരുവതാംകൂറിലെ ഇൻകം ടാക്സ് കമ്മീഷണറായി ഉയർന്നു. ചീഫ് സെക്രട്ടറി പദവിയുടെ താൽക്കാലിക ചുമതലയും വഹിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതൽക്കേ സാഹിത്യ വാസന പ്രകടിപ്പിച്ചിരുന്ന ഉള്ളൂർ ആധുനിക മലയാളസാഹിത്യത്തിലെ പ്രാതസ്മരണീയരായ ആധുനിക കവിത്രയത്തിലൊരാളായി വിശേഷിക്കപ്പെടുന്നു.കഠിന സംസ്കൃതപദങ്ങൾ ബഹുലമായി ഉപയോഗിക്കുന്ന അദ്ദേഹത്തിന്‍റെ രചനാശൈലി അക്കാലത്ത് അനുവാചകർക്ക് പഥ്യമായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം "ഉജ്ജ്വല ശബ്ദാഢ്യൻ" എന്ന പേരിലും അറിയപ്പെടുന്നു. എങ്കിലും ഇക്കാലത്ത് കേരള സാഹിത്യചരിത്രത്തിന്‍റെ കർത്താവ് എന്ന നിലയിലാ‌ണ് പരിഗണിക്കപ്പെടുന്നത്.1937ൽ തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം നല്കി. കൊച്ചി മഹാരാജാവ് 'കവിതിലകൻ' പട്ടവും കാശിവിദ്യാപീഠം 'സാഹിത്യഭൂഷൺ' ബിരുദവും സമ്മാനിച്ചു. പൗരാണിക മുഹൂർത്തങ്ങൾ കാല് പനിക ഭംഗിയോടെ അവതരിപ്പിക്കുമ്പോൾ ഭാരതീയ ധർമ്മ നീതികൾ കവിതയിൽ വ്യവഹരിക്കപ്പെടുന്നു.ചരിത്രമുഹൂർത്തങ്ങൾ കാവ്യഭാവനയ്ക് ഉത്തേജനം നൽകി. 1949 ജൂൺ 15ന് അന്തരിച്ചു.


പുരസ്കാരങ്ങൾ:-

1937 ൽ തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം സമ്മാനിച്ചു.
കൊച്ചി മഹാരാജാവ് കവിതിലകൻ പട്ടം സമ്മാനിച്ചു
കാശി വിദ്യാപീഠം സാഹിത്യ ഭൂഷൺ ബഹുമതിയും നൽകി ആദരിച്ചു.

എ. അയ്യപ്പൻ

A Ayyappan

1949 ഒക്ടോബർ 27-നു തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരത്ത് ജനിച്ചു. അയ്യപ്പന് ഒരു വയസ്സുള്ളപ്പോൾ അയ്യപ്പൻറെ അച്ഛൻ ആത്മഹത്യ ചെയ്തു. പതിനഞ്ചാം വയസ്സിൽ അമ്മയും ആത്മഹത്യ ചെയ്തു. സഹോദരി സുബ്ബലക്ഷ്മിയുടെയും സഹോദരീ ഭർത്താവായ വി. കൃഷ്ണന്‍റെയും സംരക്ഷണയിൽ നേമത്ത വളർന്നു. വിദ്യാഭ്യാസം കഴിഞ്ഞ് അക്ഷരം മാസികയുടെ പ്രസാധകനും പത്രാധിപരുമായി. 2010-ലെ കവിതയ്ക്കുള്ള ആശാൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2010 ഒക്ടോബർ 23-ന് ചെന്നൈയിൽ പുരസ്കാരം ഏറ്റുവാങ്ങാനിരിയ്ക്കേ, 2010 ഒക്ടോബർ 21-ന് അദ്ദേഹം തിരുവനന്തപുരത്ത് അന്തരിച്ചു. പോലീസിന്‍റെ ഫ്ലയിങ്ങ് സ്ക്വാഡ് വഴിയിൽ അബോധാവസ്ഥയിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ച അയ്യപ്പനെ തിരിച്ചറിഞ്ഞത് മരണശേഷമാണ്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിയ്ക്കപ്പെടുന്നു.


പുരസ്കാരങ്ങൾ:-

കനകശ്രീ അവാർഡ് - 1992
കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം - 1999
എസ്.ബി.ടി. അവാർഡ്‌ - 2007
അബുദാബി ശക്തി അവാർഡ്‌ - 2008
ആശാൻ പുരസ്‌കാരം - 2010
പണ്ഡിറ്റ്‌ കെ പി കറുപ്പൻ പുരസ്ക്കാരം - 2003

എ.സി. ശ്രീഹരി

A C Sreehari

1969 നവംബർ 24 കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത്‍ ആലപ്പടമ്പ് ഗ്രാമത്തിൽ എ.സി. ദാമോദരൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജ്ജനത്തിന്‍റെയും മകനായി ജനിച്ചു. കുറുവേലി വിഷ്ണുശർമ്മ എ.എൽ.പി. സ്കൂളിൽ പ്രാഥമികവിദ്യാഭ്യാസം. മാത്തിൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ, നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ്, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ തുടർ വിദ്യാഭ്യാസം. പയ്യന്നൂർ കോളേജിൽനിന്ന് ഇംഗ്ലീഷിൽ ബിരുദവും സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരിയിൽനിന്ന് ബിരുദാനന്തരബിരുദവും നേടി. മഹാത്മാഗാന്ധി സർ‌വ്വകലാശാലയിൽ എം.ഫിൽ. ഇപ്പോൾ കണ്ണൂർ സർ‌വ്വകലാശാലയിൽ 'മലയാള ജനപ്രിയ കലാസിനിമയിലെ ആണത്തനിർമ്മാണം' എന്ന വിഷയത്തിൽ ഗവേഷണം ചെയ്യുന്നു.


പുരസ്കാരങ്ങൾ:-

എൻ.എൻ. കക്കാട് അവാർഡ് - 1996
വി.ടി.കുമാരൻ അവാർഡ് - 1997
വൈലോപ്പിള്ളി അവാർഡ് - 1999

എം.ആര്‍.രേണുകുമാര്‍

M R Renukumar

1969ൽ കോട്ടയം ജില്ലയിലെ കാരാപ്പുഴയിൽ ജനനം. എം ജി സർവകലാശാല യുവജനോത്സവത്തിൽ 1994ലെ കലാപ്രതിഭ. സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും എം ഫില്ലും നേടി. ആനുകാലികങ്ങളിലും മറ്റും കഥകളും കവിതകളും എഴുതാറുണ്ട്.


പുരസ്കാരങ്ങൾ:-

കഥാവിഭാഗത്തിൽ മികച്ച പുസ്തകത്തിനുള്ള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പുരസ്കാരം നാലാംക്ലാസിലെ വരാൽ എന്ന കൃതിയിലൂടെ 2009ൽ‍ നേടി.

എം.പി. അപ്പൻ

M.P.Appan

തിരുവനന്തപുരം ജില്ലയിലെ 1913-ൽ ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബി.എ പാസായി. അധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം ഡി.എ.ഒ ആയാണ്‌ സർവ്വീസിൽ നിന്ന് വിരമിച്ചത്. 1957 മുതൽ 1967 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു. 2003 ഡിസംബർ 10ന് മരണപ്പെട്ടു.


പുരസ്കാരങ്ങൾ:-

ഉള്ളൂർ അവാർഡ് - 2003
വള്ളത്തോൾ അവാർഡ് - 1995
എഴുത്തച്ചൻ അവാർഡ് - 1998
കേരള സാഹിത്യ അക്കാദമി അവാർഡ് - 1973
ആശാൻ പ്രൈസ്
ശൂരനാട് കുഞ്ഞൻ‌പിള്ള അവാർഡ്

എൻ.എൻ. കക്കാട്

N.N.Kakkad

കോഴിക്കോട് ജില്ലയിലെ അവിടനല്ലൂർ എന്ന ഗ്രാമത്തിൽ 1927 ജൂലൈ 14നാണ് എൻ.എൻ. കക്കാട് (നാരായണൻ നമ്പൂതിരി കക്കാട്) ജനിച്ചത്. കക്കാട് വലിയ നാരായണൻ നമ്പൂതിരിയും ദേവകി അന്തർജനവുമാണ് മാതാപിതാക്കൾ. 1955 ഏപ്രിൽ 26ന്‌ ചെർപ്പുളശ്ശേരിക്കാരിയായ ശ്രീദേവിയെ വിവാഹം ചെയ്തു അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച അദ്ദേഹം ജീവിതത്തിന്‍റെ ഏറിയ പങ്കും കോഴിക്കോട് ആകാശവാണിയിലാണ് ജോലിചെയ്തത്. സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം ഇടതുപക്ഷത്തേക്ക് ചേർന്നു. 1960-കളിൽ ഇന്ത്യ ചൈന യുദ്ധത്തിൽ ചൈനയെ അനുകൂലിച്ചു എന്ന് അദ്ദേഹം ആരോപിക്കപ്പെട്ടു. ജീവിതത്തിലെ ഇത്തരം ഗതിവിഗതികൽ അദ്ദേഹത്തിന്‍റെ കവിതകളിലും പ്രതിഫലിച്ചു കാണാം. നടുവണ്ണൂർ സ്കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചുവെങ്കിലും മാനേജുമെൻറുമായുണ്ടായ തർക്കത്തെത്തുടർന്ന് അദ്ദേഹം ആ ജോലി ഉപേക്ഷിച്ചു. കോഴിക്കോട് ട്യൂട്ടോറിയൽ കോളേജിൽ അദ്ധ്യാപകനായി കുറച്ചുകാലം ജോലി ചെയ്തു. മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പിന്തുണയോടെ ബാലുശ്ശേരിയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ചുവെങ്കിലും പരാജയപ്പെട്ടു. ആകാശവാണിയിൽ ഉദ്യോഗസ്ഥനായ അദ്ദേഹം അവിടെ കലാകാരന്മാരുടെ അസോസിയേഷൻ ഉണ്ടാക്കി സേവന വ്യവസ്ഥകൾ മെച്ചപ്പെടുത്താൻ ശ്രമിച്ചവരിൽ ഒരാളാണദ്ദേഹം. കേരള സാഹിത്യ സമിതി, വള്ളത്തോൾ വിദ്യാപീഠം എന്നിവയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1985ൽ അദ്ദേഹം ആകാശവാണിയിലെ പ്രൊഡ്യൂസർ സ്ഥാനത്തു നിന്ന് വിരമിച്ചു. കേരള സാഹിത്യ അക്കാഡമിയിലും സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിലും അദ്ദേഹം അംഗമായിരുന്നിട്ടുണ്ട്. 1987 ജനുവരി 6ന് അർബുദരോഗ ബാധയാൽ അദ്ദേഹം മരിച്ചു.

പുരസ്കാരങ്ങൾ:-

വയലാർ പുരസ്കാരം - 1986
ഓടകുഴൽ പുരസ്കാരം
ആശാൻ പുരസ്കാരം
കേരളസാഹിത്യ അക്കാദമി പുരസ്കാരം - 1986

എൻ.വി. കൃഷ്ണവാരിയർ

N V Krishna Variyar

1916 മെയ് 13 ന് തൃശൂരിലെ ചേർപ്പിൽ ഞെരുക്കാവിൽ വാരിയത്താണ്‌ എൻ.വി.കൃഷ്ണവാരിയരുടെ ജനനം.അച്ഛൻ: അച്യുത വാരിയർ. അമ്മ:മാധവി വാരസ്യാർ.വല്ലച്ചിറ പ്രൈമറി സ്കൂൾ,പെരുവനം സംസ്കൃത സ്കൂൾ,തൃപ്പൂണിത്തുറ സംസ്കൃത കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.മദ്രാസ് സർവകലാശാലയിൽ ഗവേഷണം.വ്യാകരണ ഭൂഷണം, സാഹിത്യ ശിരോമണി, ബി.ഒ.എൽ,എം.ലിറ്റ്,ജർമ്മൻ ഭഷയിൽ ഡിപ്ലോമ, രാഷ്ട്രഭാഷാ വിശാരദ് തുടങ്ങിയ ബിരുദങ്ങൾ കരസ്ഥമാക്കി. വിവിധ ഹൈസ്കൂളുകളിൽ അദ്ധ്യാപകനായിരുന്ന വാരിയർ 1942 ൽ ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു.ഒളിവിൽ പോകുകയും `സ്വതന്ത്ര ഭാരതം' എന്ന നിരോധിക്കപ്പെട്ട പത്രം നടത്തുകയും ചെയ്തു. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിലും തൃശൂർ കേരളവർമ്മ കോളേജിലും ലക്‌ചററായി.1968-75 കാലത്ത് കേരള ഭാഷാഇൻസ്റ്റിറ്റൂട്ടിന്‍റെ സ്ഥാപക ഡയറക്ടറായി പ്രവർത്തിച്ചു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപരും കുങ്കുമം വാരികയുടെ പത്രാധിപരുമായിരുന്നു.വിജ്ഞാന കൈരളി പത്രാധിപർ,മധുരയിലെ ദ്രാവിഡ ഭാഷാ സമിതിയുടെ സീനിയർ ഫെലോ എന്നീ നിലകളിലും പ്രവർത്തിച്ചു. ആദ്യ കവിതാസമാഹാരമായ "നീണ്ടകവിതകൾ" 1948 ൽ പ്രസിദ്ധീകരിച്ചു. "ഗാന്ധിയും ഗോഡ്‌സേയും" എന്ന കവിതാസമാഹാരത്തിനും "വള്ളത്തോളിന്‍റെ കാവ്യശില്പം" എന്ന നിരൂപണഗ്രന്ഥത്തിനും "വെല്ലുവിളികൾ പ്രതികരണങ്ങൾ" എന്ന വൈജ്ഞാനിക സാഹിത്യ പുസ്തകത്തിനും കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചു. 1989 ഒക്ടോബർ 12 ന്‌ കൃഷ്ണവാരിയർ അന്തരിച്ചു. മലയാളത്തിലെ പത്രപ്രവർത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു വ്യക്തിത്വമായിരുന്നു. ബഹുഭാഷാപണ്ഡിതൻ, കവി, സാഹിത്യചിന്തകൻ എന്നീ നിലകളിലും എൻ.വി. കൃഷ്ണവാരിയർ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. മലയാളസാഹിത്യവിമർശന രംഗത്തെ പുരോഗമനവാദികളിൽ ഒരാളായിരുന്നു ഇദ്ദേഹം.


പുരസ്കാരങ്ങൾ:-

കേരള സാഹിത്യ അക്കാദമി പുരസ്കാരം - 1970

എസ്. ജോസഫ്

S.Joseph

1965-ൽ ഏറ്റുമാനൂരിനടുത്ത് പട്ടിത്താനത്ത് ജനിച്ചു. ഇപ്പോൾ എറണാകുളം മഹാരാജാസ് കോളേജിൽ മലയാളം അദ്ധ്യാപകനായി പ്രവർത്തിക്കുന്നു.


പുരസ്കാരങ്ങൾ:-

കേരള സാഹിത്യ അക്കാദമി പുരസ്കാരം - 2012
ഓടക്കുഴൽ പുരസ്കാരം - 2015

ഒ.എൻ.വി. കുറുപ്പ്

ONV Kurup

കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ. എൻ. കൃഷ്ണകുറുപ്പിന്‍റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 ജനിച്ചു. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം. ഈ ദമ്പതികളുടെ മൂന്നുമക്കളിൽ ഇളയമകനായിരുന്നു ഒ.എൻ.വി. അദ്ദേഹത്തിന് എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പരമേശ്വരൻ എന്നായിരുന്നു ആദ്യത്തെ പേര്. അപ്പു ഓമനപ്പേരും. സ്കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്‍റെ പേരാണ് നൽകിയത്. അങ്ങനെ അച്ഛന്‍റെ ഇൻഷ്യലും മുത്തച്ഛന്‍റെ പേരും ചേർന്ന് പരമേശ്വരൻ എന്ന അപ്പു സ്കൂളിൽ ഒ.എൻ.വേലുക്കുറുപ്പും സഹൃദയർക്ക് പ്രിയങ്കരനായ ഒ.എൻ.വി.യുമായി. പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്തായിരുന്നു. ശങ്കരമംഗലം ഹൈസ്കൂളിൽ തുടർ വിദ്യാഭ്യാസം. 1948-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. 1952-ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955-ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പത്നി: സരോജിനി, മകൻ: രാജീവ്, മകൾ: മായാദേവി. 1989-ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇ‌ടതു സ്വതന്ത്രനായി തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്‍റെ ചെയർമാൻ സ്ഥാനവും ഒ.എൻ.വി വഹിച്ചിട്ടുണ്ട്. അവസാനകാലത്ത് വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ പൊറുതിമുട്ടിയിരുന്നുവെങ്കിലും കവിതാലോകത്തും സംസ്കാരികമണ്ഡലങ്ങളിലും സജീവസാന്നിദ്ധ്യമായിരുന്നു ഒ.എൻ.വി. 2016 ജനുവരി 21-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചുനടന്ന പാകിസ്താനി ഗസൽ മാന്ത്രികൻ ഗുലാം അലിയുടെ കച്ചേരിയാണ് അദ്ദേഹം അവസാനം പങ്കെടുത്ത പൊതുപരിപാടി. വീൽച്ചെയറിലാണ് അദ്ദേഹം അന്ന് പരിപാടിയ്ക്കെത്തിയത്. കുറച്ചുദിവസങ്ങൾക്കുശേഷം അദ്ദേഹം ആശുപത്രിയിലായി. ഓരോ ദിവസം ചെല്ലുംതോറും അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു. ഒടുവിൽ 2016 ഫെബ്രുവരി 13-ന് വൈകീട്ട് 4:30-ന് തന്‍റെ 84-ആം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. ഹൃദയസ്തംഭനമായിരുന്നു മരണകാരണം. മൃതദേഹം സ്വവസതിയായ വഴുതക്കാട്ടെ ഇന്ദീവരത്തിലും വി.ജെ.ടി. ഹാളിലുമായി രണ്ടുദിവസം പൊതുദർശനത്തിന് വച്ചശേഷം ഒ.എൻ.വി. തന്നെ നാമകരണം ചെയ്ത തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. അദ്ദേഹത്തിന്‍റെ ശവസംസ്കാരം നടക്കുമ്പോൾ ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസിന്‍റെ നേതൃത്വത്തിൽ 84 ഗായകർ അണിനിരന്ന് അദ്ദേഹത്തിന്‍റെ കവിതകളും ഗാനങ്ങളും ആലപിച്ച് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു.


പുരസ്കാരങ്ങൾ:-

കേരള സാഹിത്യ അക്കാദമി പുരസ്കാരം - 1971
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം - 1975
എഴുത്തച്ഛൻ പുരസ്കാരം - 2007
ചങ്ങമ്പുഴ പുരസ്കാരം
ഭാരതീയ ഭാഷാപരിഷത്ത് അവാർഡ്
ഖുറം ജോഷ്വാ അവാർഡ്
എം.കെ.കെ.നായർ അവാർഡ്
സോവിയറ്റ്‌ലാൻഡ് നെഹ്രു പുരസ്കാരം - 1981
വയലാർ രാമവർമ പുരസ്കാരം - 1982
പന്തളം കേരളവർമ്മ ജന്മശതാബ്ദി പുരസ്കാരം
വിശ്വദീപ പുരസ്കാരം
മഹാകവി ഉള്ളൂർ പുരസ്കാരം
ആശാൻ പുരസ്കാരം
ആശാൻ പ്രൈസ് ഫോർ പൊയട്രി
പാട്യം ഗോപാലൻ അവാർഡ്
ഓടക്കുഴൽ പുരസ്കാരം
ബഹറിൻ കേരളീയ സമാജം സാഹിത്യ പുരസ്കാരം
പുഷ്കിൻ മെഡൽ - 2015
രാമാശ്രമം ട്രസ്റ്റ് അവാർഡ് - 2009
കേരളാ സർവകലാശാലയുടെ ഡോക്‌ടറേറ്റ് - 2007
ദേശീയ ചലച്ചിത്രപുരസ്കാരം - 1989
കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം - 1973,1976,1977,1979,1980,1983,1984,1986,1987,1988,1989,1990,2008
ഫിലിംഫെയർ പുരസ്കാരം - 2009
ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം - 2001,2002

ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്

Olappamanna Subramanian Namboothirippad

ഒളപ്പമണ്ണ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഒളപ്പമണ്ണ സുബ്രമണ്യൻ നമ്പൂതിരിപ്പാട് മലയാ‍ളത്തിലെ പ്രശസ്തനായ കവിയാണ്. (ജനനം - 1923 ജനുവരി 10, മരണം - 2000 ഏപ്രിൽ 10). അദ്ദേഹം പാലക്കാട്‌ ജില്ലയില്‍ വെള്ളിനേഴിയിൽ ജനിച്ചു. ഒരു വ്യവസായിയും കേരള കലാമണ്ഡലത്തിന്‍റെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം.


പുരസ്കാരങ്ങൾ:-

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം - 1989
കേരള സാഹിത്യ അക്കാദമി പുരസ്കാരം - 1967
ഓടക്കുഴൽ പുരസ്‌കാരം

കടത്തനാട്ട് മാധവി അമ്മ

Kadathanattu Madhaviyamma

1909-ൽ തിരുവോരത്ത് കൃഷ്ണക്കുറുപ്പിന്‍റെയും കല്യാണിയമ്മയുടെയും മകളായി ജനിച്ചു. കടത്തനാട്ട് കൃഷ്ണവാര്യർ എന്ന ഗുരുവിൽ നിന്ന് വിദ്യാഭ്യാസം നേടി. കൗമാരപ്രായത്തിൽ തന്നെ കവിതാരചനയോട് താല്പര്യം കാണിച്ചു. കടത്തനാട്ടെ നാടൻ പാട്ടുകൾ അവർ ഹൃദിസ്ഥമാക്കി. എ.കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാരാണ് ഭർത്താവ്. 1999-ൽ അന്തരിച്ചു. മാലതി എന്ന തൂലികാനാമത്തിലും ഇവർ കവിതകൾ എഴുതിയിരുന്നു. പലവട്ടം സാഹിത്യ പരിഷത്ത് സമ്മേളനങ്ങളിൽ അധ്യക്ഷസ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ഇവർ രചിച്ച മിക്ക കവിതകളും നാടൻ പാട്ടിന്‍റെ താളത്തിലുള്ളവയാണ്.


പുരസ്കാരങ്ങൾ:-

കേരള സാഹിത്യ അക്കാദമി പുരസ്കാരം

കടമ്മനിട്ട രാമകൃഷ്ണൻ

Kadammanitta Ramakrishnan

പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട എന്ന ഗ്രാമത്തില്‍ 22 മാർച്ച് 1935ന് രാമകൃഷ്ണൻ ജനിച്ചത്. അച്ഛൻ മേലേത്തറയിൽ രാമൻ നായർ, അമ്മ കുട്ടിയമ്മ. ഹൈന്ദവ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട അനുഷ്ഠാന കലകളിലൊന്നായ പടയണിക്കു പ്രശസ്തമാണ് കടമ്മനിട്ട ഗ്രാമം. രാമകൃഷ്ണന്‍റെ ജീവിതത്തിൽ ഈ കല ചെറുതല്ലാത്ത സ്വാധീനം ചെലുത്തി. ബിരുദ പഠനത്തിനുശേഷം കൊൽക്കത്തയിലേക്കു പോയി. പിന്നീട് മദ്രാസിലെത്തി 1959ൽ പോസ്റ്റൽ ഓഡിറ്റ് ആൻഡ് അക്കൌണ്ട്സ് വകുപ്പിൽ ഉദ്യോഗം സ്വീകരിച്ചു. 1967 മുതൽ 1992ൽ വിരമിക്കുന്നതുവരെ തിരുവനന്തപുരത്തായിരുന്നു ജോലി. കേരളത്തിന്‍റെ നാടോടി സംസ്കാരത്തെയും പടയണിപോലെയുള്ള നാടൻ കലാരൂപങ്ങളെയും സന്നിവേശിപ്പിച്ച രചനാ ശൈലി സ്വീകരിച്ചാണ് രാമകൃഷ്ണൻ സാഹിത്യലോകത്തു ശ്രദ്ധേയനായത്. ഛന്ദശാസ്ത്രം അടിസ്ഥനമാക്കിയ കാവ്യരചനയേക്കാൾ നാടോടി കലാരൂപങ്ങളുടെ താളം കവിതയിൽ കൊണ്ടുവന്ന അദ്ദേഹം ആധുനിക രചനാശൈലിയുടെ വക്താവുമായി. 1960കളിൽ കേരളത്തിൽ ശക്തമായിരുന്ന നക്സലേറ്റ് പ്രസ്ഥാനത്തിന്‍റെ സ്വാധീനം രാമകൃഷ്ണന്‍റെ രചനകളിൽ നിഴലിക്കുന്നുണ്ട്. സമകാലികരായ കവികളിലധികവും പ്രകൃതി കേന്ദ്രീകൃത രചനകളിൽ ശ്രദ്ധയൂന്നിയപ്പോൾ മനുഷ്യകേന്ദ്രീകൃതമായിരുന്നു കടമ്മനിട്ടയുടെ കവിതകൾ. 1970കൾക്കു ശേഷം കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സാംസ്കാരിക സംഘടനകളിൽ സജീവ പ്രവർത്തകനായി.ആറന്മുള നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ഒരു തവണ കേരളാ നിയമസഭയിലും അംഗമായി. കേരള ഗ്രന്ഥശാലാ സംഘത്തിന്‍റെ അദ്ധ്യക്ഷനായിരുന്നു. ഏറെക്കാലമായി വിവിധ രോഗങ്ങൾ അലട്ടിയിരുന്ന കടമ്മനിട്ടയെ 2008 ജനുവരിയിൽ പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുമാസം അസുഖം കൂടിയും കുറഞ്ഞുമിരുന്ന അദ്ദേഹം അവിടെവെച്ച് 2008 മാർച്ച് 31-ന് രാവിലെ 9 മണിയോടെ അന്തരിച്ചു. 73-ആം പിറന്നാളാഘോഷിച്ച് ഒമ്പതുദിവസങ്ങൾക്കുശേഷമായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.


പുരസ്കാരങ്ങൾ:-

ആശാൻ പുരസ്കാരം - 1982
കേരള സാഹിത്യ അക്കാദമി പുരസ്കാരം
അബുദബി മലയാളി സമാജം പുരസ്കാരം
ന്യൂയോർക്കിലെ മലയാളം ഇന്റർനാഷണൽ ഫൌണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം
മസ്കറ്റ് കേരള സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ പുരസ്കാരം

കമല സുറയ്യ

Kamala Surayya

1934 മാർച്ച് 31ന് തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് നാലപ്പാട്ട് തറവാട്ടിൽ ജനിച്ചു. അമ്മ കവയിത്രിയായ ബാലാമണിയമ്മ, അച്ഛൻ മാതൃഭൂമി ദിനപ്പത്രത്തിന്‍റെ മുൻ മാനേജിങ് എഡിറ്ററായിരുന്ന വി.എം. നായർ പ്രസിദ്ധകവി നാലപ്പാട്ട് നാരായണമേനോൻ വലിയമ്മാവനായിരുന്നു.ഒരു ഇന്ത്യൻ ഇംഗ്ലീഷ് മലയാളം സാഹിത്യകാരിയായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി സാഹിത്യസൃഷ്ടികൾ കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്‍റെ (ഐ.എം.എഫ്) സീനിയർ കൺസൽടന്റായിരുന്ന മാധവദാസായിരുന്നു ഭർത്താവ് (1992 ൽ നിര്യാതനായി). 1999ൽ ഇസ്‌ലാം മതം സ്വീകരിച്ച് കമലാ സുരയ്യ എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങി.1999-ൽ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുൻപ് മലയാള രചനകളിൽ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ കമലാദാസ് എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത്.ഇംഗ്ലീഷിൽ കവിത എഴുതുന്ന ഇന്ത്യക്കാരിൽ പ്രമുഖയായിരുന്നു അവർ. പക്ഷേ കേരളത്തിൽ മാധവിക്കുട്ടി എന്ന തൂലികാ നാമത്തിൽ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവർ പ്രശസ്തിയാർജിച്ചത്.1984ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.നാലപ്പാട്ടെ തന്‍റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു. രാഷ്ട്രീയത്തിൽ മുമ്പ് പ്രവർത്തിച്ചിട്ടില്ലെങ്കിലും , ലോക സേവാ പാർട്ടി എന്ന രാഷ്ട്രീയ സംഘടനയ്ക്ക് രൂപം കൊടുത്തു. അനാഥകളായ അമ്മമാർക്കും, മതനിരപേക്ഷതയ്ക്കും വേണ്ടിയാണ് ഈ പാർട്ടി എന്ന് രൂപീകരണവേളയിൽ പ്രഖ്യാപിച്ചു. ഇന്ത്യൻ പാർലിമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു. 2009 മേയ് 31-നു് പൂനെയിൽ വെച്ച് അന്തരിച്ചു.


പുരസ്കാരങ്ങൾ:-

വയലാർ അവാർഡ് - നീർമാതളം പൂത്ത കാലം - 1997
എഴുത്തച്ഛൻ പുരസ്കാരം - 2002
സാഹിത്യ അക്കാദമി പുരസ്കാരം - തണുപ്പ്
ഏഷ്യൻ വേൾഡ് പ്രൈസ്
ഏഷ്യൻ പൊയട്രി പ്രൈസ്
കെന്‍റ് അവാർഡ്

കൽപറ്റ നാരായണൻ

Kalpatta Narayanan

1952 ൽ പാലൂകാട്ടിൽ ശങ്കരൻ നായരുടേയും നാരായണി അമ്മയുടേയും മകനായി ജനനം. കവിതകൾക്കു പുറമെ ഒരു സാംസ്കാരിക നിരീക്ഷകനെന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ ലേഖനങ്ങളും സഹൃദയശ്രദ്ധ നേടിയവയാണ്. കോഴിക്കോട് ആർട്ട്സ് ആന്റ് സയൻസ് കോളേജിൽ മലയാളം അദ്ധ്യാപകനായിരുന്നു.

കാവാലം നാരായണപ്പണിക്കർ

Kavalam Narayana Panicker

ആലപ്പുഴ ജില്ലയിലെ‍ കുട്ടനാട്ടിലെ ചാലയിൽ കുടുംബാംഗമായി ജനിച്ച കാവാലം നാരായണപണിക്കരുടെ അച്ഛൻ ഗോദവർമ്മയും അമ്മ കുഞ്ഞുലക്ഷ്മി അമ്മയുമായിരുന്നു. സർദാർ കെ.എം. പണിക്കർ കാവാലത്തിന്‍റെ അമ്മാവനായിരുന്നു. കർമ്മരംഗമായി ആദ്യം അഭിഭാഷകവൃത്തി സ്വീകരിച്ചെങ്കിലും പിന്നീട്‌ വഴിമാറി നാടകത്തിലേക്കെത്തിച്ചേർന്നു. കുട്ടിക്കാലം മുതൽ സംഗീതത്തിലും നാടൻകലകളിലും തല്‍പരനായിരുന്നു.ആദ്യകാലത്ത് സംഗീതപ്രധാനമായ നാടകങ്ങളാണ് കാവാലം എഴുതിയത്. ഏറെക്കാലമായി വിവിധ രോഗങ്ങൾക്ക് ചികിത്സയിലായിരുന്ന കാവാലം 2016 ജൂൺ മാസത്തിൽ കുറച്ചുദിവസം ആശുപത്രിയിലായെങ്കിലും പിന്നീട് തിരിച്ചുവന്നു. തുടർന്ന് വീട്ടിൽ വിശ്രമിയ്ക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. 2016 ജൂൺ 26ന് രാത്രി 10 മണിയോടെ തിരുവനന്തപുരം തൃക്കണ്ണാപുരത്തെ വീട്ടിൽ വച്ചാണ് കാവാലം അന്തരിച്ചത്. മൃതദേഹം ആദ്യം തിരുവനന്തപുരത്തും പിന്നീട് ജന്മനാട്ടിലെ തറവാട്ടുവീട്ടിലും പൊതുദർശനത്തിന് വച്ചശേഷം ജൂൺ 28ന് പൂർണ ഔദ്യോഗിക ബഹുമതികളോടെ തറവാട്ടുവീട്ടുവളപ്പിൽ സംസ്കരിച്ചു.

പുരസ്കാരങ്ങൾ:-

കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം - 2014
പത്മഭൂഷൺ - 2007
വള്ളത്തോൾ പുരസ്കാരം - 2009

കുഞ്ചൻ നമ്പ്യാർ

Kunchan Nambiar

പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്‍റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്.നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്‍റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽ അഗ്രഗണനീയനാണ് നമ്പ്യാർ.നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന രേഖകളൊന്നുമില്ല. ലഭ്യമായ അറിവു വച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു.ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാവിനോടൊപ്പം പിതൃദേശമായ കിടങ്ങൂരിലെത്തി. തുടർന്ന് ചെമ്പകശ്ശേരിരാജാവിന്‍റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയിലാണ്‌ അദ്ദേഹം ജീവിച്ചത്. ഇക്കാലത്താണ്‌ തുള്ളൽ കൃതികളിൽ മിക്കവയും എഴുതിയതെന്ന്‌ കരുതപ്പെടുന്നു.1746-ൽ മാർത്താണ്ഡവർമ്മ ചെമ്പകശ്ശേരി രാജ്യം കീഴടക്കി വേണാടിനോട് ചേർത്തതിനെ തുടർന്ന് നമ്പ്യാർ തിരുവനന്തപുരത്തേക്കു താമസം മാറ്റി.അവിടെ അദ്ദേഹം, മാർത്താണ്ഡവർമ്മയുടേയും അദ്ദേഹത്തെ തുടർന്ന് ഭരണമേറ്റ കാത്തിക തിരുനാളിന്‍റെയും (ധർമ്മരാജാവ്) ആശ്രിതനായി ജീവിച്ചു. വാർദ്ധക്യത്തിൽ രാജസദസ്സിലെ ജീവിതം ബുദ്ധിമുട്ടായിത്തോന്നിയ അദ്ദേഹം സ്വന്തം നാടായ അമ്പലപ്പുഴക്ക് മടങ്ങാൻ ആഗ്രഹിച്ചു.1770-ലായിരുന്നു മരണം എന്ന് കരുതപ്പെടുന്നു. പേപ്പട്ടി വിഷബാധയായിരുന്നു മരണകാരണം എന്നൊരു കഥ പ്രചരിച്ചിട്ടുണ്ട്.അമ്പലപ്പുഴ ക്ഷേത്രത്തിൽ ചാക്യാർകൂത്ത് എന്ന ക്ഷേത്രകലയിൽ മിഴാവ് കൊട്ടുകയായിരുന്ന നമ്പ്യാർ ഒരിക്കൽ ഉറങ്ങിയപ്പോൾ പരിഹാസപ്രിയനായ ചാക്യാർ അരങ്ങത്തുവച്ചുതന്നെ കലശലായി പരിഹസിച്ചു ശകാരിച്ചതാണ് തുള്ളലിന്‍റെ തുടക്കത്തിന് കാരണമായതെന്ന് ഒരു കഥയുണ്ട്. പകരം വീട്ടാൻ അടുത്ത ദിവസം തന്നെ നമ്പ്യാർ ആവിഷ്കരിച്ച് അവതരിപ്പിച്ച പുതിയ കലാരൂപമായിരുന്നത്രെ തുള്ളൽ. തുള്ളലിന് കൂത്തുമായി വളരെ സാമ്യമുണ്ടെന്നതൊഴിച്ചാൽ ഈ ഐതിഹ്യത്തിൽ എത്രമാത്രം സത്യമുണ്ടെന്ന് പറയുക ബുദ്ധിമുട്ടാണ്. ഏതായാലും തുള്ളലിനെ ഒരൊന്നാംകിട കലാരൂപമായി വികസിച്ചെടുക്കാനും അതിന് പരക്കെ അംഗീകാരം നേടിയെടുക്കാനും നമ്പ്യാർക്ക് കഴിഞ്ഞു. അസാമാന്യമായ ഭാഷാനൈപുണ്യം കൊണ്ട് അനുഗൃഹീതനായിരുന്നു നമ്പ്യാർ. വാക്കുകൾ അദ്ദേഹത്തിന്‍റെ നാവിൽ നൃത്തം ചെയ്യുകയായിരുന്നത്രെ.തുള്ളലുകളുടെ ഭാഷയായി നമ്പ്യാർ തെരഞ്ഞെടുത്തത് സംസാരഭാഷയോട് ഏറ്റവും അടുത്ത സാധാരണക്കാരന്‍റെ ഭാഷയാണ്. അത് അവയ്ക്ക് കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തു. സാധാരണക്കാർക്ക് രുചിക്കുന്ന കവിത അവരുടെ ഭാഷയിൽ തന്നെ ആയിരിക്കണം എന്ന് നമ്പ്യാർ പറഞ്ഞിട്ടുണ്ട്.

എൻ. കുമാരനാശാൻ

N.Kumaran Asan

1873 ഏപ്രിൽ 12-ന്‌ ചിറയിൻകീഴ്‌ താലൂക്കിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌ ആശാൻ ജനിച്ചത്‌. അച്ഛൻ നാരായണൻ പെരുങ്ങാടി മലയാളത്തിലും തമിഴിലും നിപുണനായിരുന്നു.അദ്ദേഹം ഈഴവസമുദായത്തിലെ ഒരു മാന്യവ്യക്തിയായിരുന്നു. പ്രധാന തൊഴിൽ കച്ചവടമായിരുന്നുവെങ്കിലും അദ്ദേഹം നാട്ടുകാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കുകയും മലയാളത്തിൽ കീർത്തനങ്ങൾ രചിക്കുകയും അവ മനോഹരമായി ആലപിക്കുകയും ചെയ്യുമായിരുന്നു. അമ്മ കാളിയമ്മ തികഞ്ഞൊരു ഈശ്വരഭക്തയായ കുടുംബിനിയായിരുന്നു. ഒമ്പതു മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകനായിരുന്നു കുമാരൻ. കുമാരുവിനു കഥകളിയിലും ശാസ്ത്രീയ സംഗീതത്തിലും ഉള്ള താല്‍പര്യം അച്ഛനിൽ നിന്നു ലഭിച്ചു. കുമാരുവിനു ബാല്യകാലത്ത്‌ പലവിധ അസുഖങ്ങൾ വന്ന് കിടപ്പിലാവുക പതിവായിരുന്നു. അങ്ങനെ ഇരിക്കെ കുമാരൻറെ പതിനെട്ടാമത്തെ വയസ്സിൽ അസുഖം ബാധിച്ച്‌ കിടപ്പിലായിരുന്ന അവസരത്തിൽ , കുമാരുവിന്‍റെ അച്ഛന്‍റെ ക്ഷണപ്രകാരം, ശ്രീനാരായണഗുരു വീട്ടിൽ വരുകയും കുമാരുവിനെ കൂട്ടികൊണ്ട് പോവുകയും ചെയ്തു. ഗോവിന്ദൻ ആശാൻറെ കീഴിൽ യോഗയും താന്ത്രികവും ആഭ്യസിച്ച് വക്കത്തുള്ള ഒരു മുരുകൻ ക്ഷേത്രത്തിൽ കഴിയുമ്പോൾ കുമാരുവിനു കവിത എഴുത്ത് ഒരു കമ്പം ആയി രൂപപെട്ടിരുന്നു. അന്നത്തെ പതിവനുസരിച്ച് 7 വയസ്സായപ്പോൾ കുമാരുവിനെ കുട്ടിപ്പള്ളിക്കൂടത്തിൽ ചേർത്തു. പ്രഥമ ഗുരു തുണ്ടത്തിൽ പെരുമാളാശാനായിരുന്നു. സമർത്ഥനായ കുമാരു വേഗം തന്നെ എഴുത്തും കണക്കും പഠിച്ചു. എട്ടു വയസ്സായപ്പോൾ സംസ്കൃത പഠനം ആരംഭിച്ചു. ഇതിനിടയിൽ കുമാരുവിന്‍റെ അച്ഛന്‍റെയും മറ്റും പ്രയത്നത്താൽ അവിടെയൊരു പ്രൈമറി സ്കൂൾ സ്ഥാപിച്ചു പതിനൊന്നാമത്തെ വയസ്സിൽ ആ സ്കൂളിൽ രണ്ടാം തരത്തിൽ ചേർന്നു. പതിനാലാമത്തെ വയസ്സിൽ പ്രശസ്തമായ രീതിയിൽ തന്നെ സ്കൂൾ പരീക്ഷ പാസ്സായി. കുറച്ചു കാലം പഠിച്ച സ്കൂളിൽ തന്നെ അദ്ധ്യാപകനായി ജോലി നോക്കി. സർക്കാർ നിയമപ്രകാരം അത്ര ചെറു പ്രായത്തിലുള്ളവരെ അദ്ധ്യാപകരായി നിയമിക്കാൻ വകുപ്പില്ലായിരുന്നതിനാൽ ആ ജോലി സ്ഥിരപ്പെട്ടു കിട്ടിയില്ല. അദ്ധ്യാപക ജോലി അവസാ‍നിപ്പിച്ച് ചില സ്നേഹിതന്മാരോടൊപ്പം കൂടി സ്വയം ഇംഗ്ലീഷ് പഠിക്കാൻ ആരംഭിച്ചു. കിട്ടുന്ന പുസ്തകങ്ങളെല്ലാം കുമാരു ആർത്തിയോടെ വായിച്ചു തീർക്കുമായിരുന്നു. കുമാരുവിനെ കൂടുതൽ പഠിപ്പിക്കണമെന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വലിയ തുക കൊടുത്ത് പഠിപ്പിക്കാൻ അന്നത്തെ സാമ്പത്തിക ചുറ്റുപാട് അനുവദിച്ചിരുന്നില്ല. വെറുതേയിരുത്തേണ്ടെന്ന് കരുതി അച്ഛൻ മകന് കൊച്ചാര്യൻ വൈദ്യൻ എന്നൊരാളിന്‍റെ കടയിൽ കണക്കെഴുത്ത് ജോലി സംഘടിപ്പിച്ചു കൊടുത്തു. മുഷിഞ്ഞ ആ ജോലി ഉപേക്ഷിച്ച് കുമാരു വീട്ടിൽ നിന്നിറങ്ങി പോയി വല്യച്ഛന്‍റെ വിട്ടിൽ താമസിച്ചു. കണക്കെഴുത്തു ജോലിയിൽ ഏർപ്പെട്ടിരുന്ന നേരത്തു തന്നെ കുമാരു കവിതയെഴുതാൻ തുടങ്ങിയിരുന്നു. പരവൂരിലെ കേശവനാശാൻ പ്രസിദ്ധീകരിച്ചിരുന്ന “സുജനാനന്ദിനി” എന്ന മാസികയിൽ കുമാരന്‍റെ രചനകൾ കുമാരു, എൻ. കുമാരൻ, കായിക്കര എൻ. കുമാരൻ എന്നീ പേരുകളിലൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങി. തന്‍റെ കണക്കെഴുത്തുകാരന്‍റെ ജ്ഞാനതൃഷ്ണ മനസ്സിലാക്കിയിരുന്ന കൊച്ചാര്യൻ വൈദ്യൻ അവനെ തുടർന്ന് പഠിപ്പിക്കണമെന്ന് കുമാരുവിന്‍റെ അച്ഛനോട് നിർബന്ധമായി പറഞ്ഞു. മണമ്പൂർ ഗോവിന്ദനാശാൻ എന്ന പ്രമുഖ പണ്ഡിതന്‍റെ “വിജ്ഞാനസന്ദായിനി” എന്ന പാഠശാലയിൽ കുമാരുവിനെ കൊണ്ട് ചേർത്തു. പാട്ടുകളും ശ്ലോകങ്ങളും എഴുതുന്ന കാര്യത്തിൽ അന്ന് കുമാരുവിനെ വെല്ലാൻ അവിടെയാരുമില്ലായിരുന്നു. ശ്രീനാരായണഗുരുവുമായി പരിചയപ്പെട്ടത്‌ ആശാന്‍റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ ആ മഹായോഗിയും കുമാരുവും പരസ്പരം വ്യാഖ്യാനിക്കാൻ കഴിയാത്തൊരു ആത്മീയബന്ധത്താൽ ആകൃഷ്ടരായി. കുമാരുവിന്‍റെ സ്തോത്രകവിതകൾ ഗുരുവിനെ അത്യധികം ആകർഷിച്ചു. ശൃംഗാരകവിതകളുടെ രചനകളിൽ ഇനി മുഴുകരുതെന്ന് ഗുരു കുമാരുവിനെ ഉപദേശിച്ചു. ജീവിതകാലം മുഴുവൻ നീണ്ടുനിന്നൊരു സുദൃഢമായ ബന്ധത്തിന്‍റെ തുടക്കമായിരുന്നു അത്. ശ്രീനാരായണ ഗുരുവിന്‍റെ ആത്മീയ ചൈതന്യം കുമാരുവിനെ ക്രമേണ യോഗിയും വേദാന്തിയുമാക്കി. കുറച്ചുകാലം അഞ്ചുതെങ്ങ് കായിക്കരയിലെ ശ്രീ: സുബ്ര്യമന്ന്യ സ്വാമിക്ഷേത്രത്തിൽ പൂജാരിയായി. ഉദ്ദേശം ഇരുപത് വയസ്സ് പ്രായമായപ്പോൾ കുമാരു വക്കം സുബ്രഹ്മണ്യക്ഷേത്രത്തിൽ ചെന്ന് കൂടി അന്തേവാസിയായി മതഗ്രന്ഥ പാരായണത്തിലും, യോഗാസനത്തിലും ധ്യാനത്തിലും മുഴുകി. അക്കാലത്ത് അദ്ദേഹം ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ചു. സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെ നാട്ടുകാർ അദ്ദേഹത്തെ “കുമാരനാശാൻ“ എന്ന് വിളിച്ചു തുടങ്ങി. അല്‍പകാലം അവിടെ കഴിഞ്ഞശേഷം കുമാരനാശാൻ നാടുവിട്ടു ഏകനായി കുറ്റാലത്തെത്തി. അവിടെ വച്ച് മലമ്പനി ബാധിച്ചു. ഈ യാത്രയുടെ അവസാനം അരുവിപ്പുറത്തായിരുന്നു. ശ്രീനാരായണഗുരുദേവൻ തന്നെ ശിഷ്യനെ ഉപരിപഠനത്തിനയക്കാൻ തീരുമാനിച്ചു. അതിനായി ബാംഗളൂരിൽ ജോലി നോക്കിയിരുന്ന ഡോ. പല്‍പുവിനെ ചുമതലപ്പെടുത്തി. ഇരുപത്തിനാലാമത്തെ വയസ്സിൽ ഉന്നത വിദ്യാഭ്യാസത്തിനായി ബാംഗ്ലൂർക്ക്‌ പോയി (ശ്രീ ചാമരാജേന്ദ്ര സംസ്കൃത കോളെജ്) ന്യായശാസ്ത്രമായിരുന്നു ഐച്ഛിക വിഷയം. ശ്രീനാരായണഗുരുവുമൊന്നിച്ചാണ് ആശാൻ ബാംഗളുർ എത്തിയത്. ഡോ. പല്‍പുവിന്‍റെ കുടുംബാന്തരീക്ഷവും ബാംഗ്ലൂരിലെ ജീവിതവും ആശാന്‍റെ പ്രതിഭയെ കൂടുതൽ പ്രോജ്ജ്വലമാക്കിത്തിർക്കുന്നതിൽ വലിയൊരു പങ്കുവഹിച്ചു. അക്കാലത്ത് ഡോ. പല്‍പു കുമാരനാശാനൊരു പേരു നല്‍കി ❝ചിന്നസ്വാമി❞. ന്യായവിദ്വാൻ എന്ന തർക്കശാസ്ത്രപരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചു സ്കോളർഷിപ്പിനർഹനായി മൂന്നുവർഷത്തോളം അദ്ദേഹം ബാംഗളൂരിൽ പഠിച്ചു. തുടർന്ന് ഡോ.പല്‍പുവിന്‍റെ പരിശ്രമഫലമായി ആശാന് 1898ൽ കൽക്കത്തയിലെ സംസ്കൃത കോളേജിൽ പ്രവേശനം ലഭിച്ചു. 25 മുതൽ 27 വയസ്സുവരെ കൽക്കത്തയിൽ അദ്ദേഹം പഠിച്ചു. ന്യായശാസ്ത്രം, ദർശനം, വ്യാകരണം, കാവ്യം എന്നിവയും അതിനു പുറമേ ഇംഗ്ലീഷും അദ്ദേഹം ഇക്കാലത്ത് അഭ്യസിച്ചു. ഡോ. പല്‍പുവാണ്‌ ആശാന്‍റെ വിദ്യാഭ്യാസത്തിനു വേണ്ട സഹായങ്ങളെല്ലാം ചെയ്തത്‌. കൽക്കത്തയിലെ ജീ‍വിതകാലം ഭൂരിഭാ‍ഗം പഠനത്തിനും ഗ്രന്ഥപാരായണത്തിനുമായി ആശാൻ ചെലവഴിച്ചു. ശ്രീനാരായണഗുരുദേവന്‍റെ ആജ്ഞാനുസാരം കൽക്കത്തയിലെ വിദ്യാഭ്യാസം അവസാനിപ്പിച്ച് കുമാരനാശാൻ അരുവിപ്പുറത്ത് മടങ്ങിയെത്തി. അരുവിപ്പുറത്തെ താമസത്തിനിടയ്ക്ക് അദ്ദേഹം “മൃത്യുഞ്ജയം”, “വിചിത്രവിജയം” തുടങ്ങിയ നാടകങ്ങളും, “ശിവസ്തോത്രമാല” തുടങ്ങിയ കവിതകളും രചിച്ചു. നന്നായില്ലെന്ന കാരണത്താൽ “വിചിത്രവിജയം” പ്രസിദ്ധികരിച്ചില്ല. മുന്നുവർഷത്തോളം ആശാൻ അരുവിപ്പുറത്തെ ആശ്രമത്തിൽ കഴിഞ്ഞു. അപ്പോഴേക്കും അദ്ദേഹത്തിന് 30 വയസ്സായിരുന്നു. ശ്രീനാരായണഗുരുവും ഡോ. പല്‍പുവും മുൻ‌കൈയെടുത്ത് 1903 ജൂൺ 4-ന് എസ്.എൻ.ഡി.പി. യോഗം സ്ഥാപിതമായി. യോഗത്തിന്‍റെ സംഘടനാപരമായ ചുമതലകൾ അർപ്പിക്കാൻ ശ്രീനാരായണഗുരു തിരഞ്ഞെടുത്തത് പ്രിയ ശിഷ്യനായ കുമാരനാശാനെ ആയിരുന്നു. അങ്ങനെ 1903ൽ കുമാരനാശാൻ ആദ്യ യോഗം സെക്രട്ടറിയായി. ഏതാണ്ട് 16 വർഷക്കാലം അദ്ദേഹം ആ ചുമതല വഹിച്ചു. 1904ൽ അദ്ദേഹം എസ്.എൻ.ഡി.പി യോഗത്തിന്‍റെ മുഖപത്രമായി “വിവേകോദയം” മാസിക ആരംഭിച്ചു. എസ്.എൻ.ഡി.പി യോഗം സെക്രട്ടറി എന്ന നിലയ്ക്ക് കേരളത്തിലെ പിന്നോക്കസമുദായങ്ങളുടെ പുരോഗതിക്കുവേണ്ടി കുമാരനാശാൻ വഹിച്ച പങ്ക് നിസ്തുലമാണ്. സ്വപ്നജീവിയായ കവി അല്ലായിരുന്നു അദ്ദേഹം. സാമൂഹികയാഥാർത്ഥ്യങ്ങളുമായി നിരന്തരം ഇടപഴകിക്കൊണ്ടും അവയെ മാറ്റിത്തീർക്കാനുള്ള പരിശ്രമങ്ങളിൽ ഏർപ്പെട്ടുകൊണ്ടുമാണ് അദ്ദേഹം ജീവിച്ചത്. ആശാന്‍റെ കവിതകൾക്ക് അസാധാരണമായ ശക്തിവിശേഷം പ്രദാനം ചെയ്തത് ഈ സാമൂഹികബോധമാണ്. 1909-ൽ അദ്ദേഹത്തിന്‍റെകൂടി ശ്രമഫലമായി ഈഴവർക്കു തിരുവിതാംകൂർ നിയമ നിർമ്മാണ സഭയിൽ പ്രാതിനിധ്യം ലഭിച്ചു. അദ്ദേഹം നിയമസഭാംഗമായി പ്രവർത്തിച്ചു. നിയമ സഭയിലെ പ്രസംഗങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1922-ൽ മദ്രാസ്‌ സർവകലാശാലയിൽ വച്ച്‌ അന്നത്തെ വെയിൽസ്‌ രാജകുമാരൻ ആശാന്‌ മഹാകവി സ്ഥാനവും പട്ടും വളയും സമ്മാനിച്ചു. നാല്‍പത്തിനാലാം വയസ്സിലായിരുന്നു വിവാഹം. ഭാര്യയുടെ പേരു ഭാനുമതിയമ്മ എന്നായിരുന്നു. അവർ 1976ൽ അന്തരിച്ചു. 1921ൽ നാല് പങ്കാളികളോടുകൂടി ആലുവയ്ക്കടുത്ത് പെരിയാരിന്‍റെ കൈവഴിയോരത്ത്, ചെങ്ങമനാട് എന്ന സ്ഥലത്ത് ‘’യൂണിയൻ ടൈൽ വർക്സ്‘’ എന്ന കമ്പനി തുടങ്ങി. 2003ൽ ഈ സ്ഥാപനം അടച്ചുപൂട്ടി. അസംസ്കൃത വസ്തുവായ കളിമണ്ണിന്‍റെ ലഭ്യതക്കുറവു് കമ്പനി പൂട്ടാൻ ഒരു കാരണമാണ്. 1924 ജനുവരി 16-ന് പല്ലനയാറ്റിലുണ്ടായ ബോട്ടപകടത്തിൽ (റിഡീമർ ബോട്ട്) {rideemer} അമ്പത്തൊന്നാമത്തെ വയസ്സിൽ അന്തരിച്ചു.ഏറെ ദുരൂഹമായ ഈ അപകടം നടന്നത് ഒരു പരിപാടിയിൽ പങ്കെടുത്തശേഷം ആലപ്പുഴയിൽനിന്നും കൊല്ലത്തേയ്ക്കു് മടങ്ങിവരുമ്പോഴായിരുന്നു. പല്ലനയിൽ വച്ചുണ്ടായ ഈ അപകടത്തിൽ എല്ലാവരും മരിച്ചിരുന്നു.

കുരീപ്പുഴ ശ്രീകുമാർ

Kureepuzha Sreekumar

കൊല്ലം ജില്ലയിലെ കുരീപ്പുഴയിൽ 1955 ഏപ്രിൽ 10-ന്‌ പി.എൻ. ശാസ്ത്രിയുടേയും കെ.കമലമ്മയുടേയും മകനായി ജനിച്ചു. ജാതി-മത വിശ്വാസിയല്ല . ആഫ്രോ ഏഷ്യൻ യങ്ങ് റൈറ്റെഴ്സ് കോൺഫറൻസിൽ ഇന്ത്യയേയും, ദേശീയ കവിസമ്മേളനത്തിൽ മലയാളത്തേയും പ്രതിനിധീകരിച്ചിട്ടുണ്ട് . ഒരു ഹൈന്ദവദേവന്‍റെ പേരിലുള്ളതായതിനാൽ ശ്രീപദ്മനാഭസ്വാമി പുരസ്കാരം അദ്ദേഹം നിരസിക്കുകയുണ്ടായി.

പുരസ്കാരങ്ങൾ:-

കേരള സർവ്വകലാശാലാ യുവജനോത്സവത്തിൽ കവിതാരചനയ്ക്ക് ഒന്നാം സ്ഥാനം - 1975
വൈലോപ്പിള്ളി പുരസ്കാരം - 1987
അബുദാബി ശക്തി അവാർഡ്
സംസ്ഥാന ബാലസാഹിത്യ അവാർഡ്
ഭീമ ബാലസാഹിത്യ അവാർഡ്
മഹാകവി പി.പുരസ്കാരം
ശ്രീപത്മനാഭ സ്വാമി സമ്മാനം.(സെക്കുലറിസം മുൻനിർത്തി നിരസിച്ചു)
കേസരി പുരസ്‌കാരം
ഡോ.എ.ടി.കോവൂർ,എം.സി.ജോസഫ്,പവനൻ പുരസ്കാരങ്ങൾ.
കേരള സാഹിത്യ അക്കാദമി പുരസ്കാരം - 2011 കീഴാളൻ എന്ന കവിതാ സമാഹാരത്തിന്

കെ. അയ്യപ്പപ്പണിക്കർ

K. Ayyappa Paniker

1930 സെപ്റ്റംബർ 12നു ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ കാവാലം കരയിലായിരുന്നു അയ്യപ്പപ്പണിക്കരുടെ ജനനം. അച്ഛൻ ഇ.നാരായണൻ നമ്പൂതിരി, അമ്മ എം. മീനാക്ഷിയമ്മ. കാവാലം ഗവൺമെന്‍റ് പ്രൈമറി സ്കൂൾ, എൻ.എസ്.എസ്. മിഡിൽ സ്കൂൾ, മങ്കൊമ്പ് അവിട്ടം തിരുനാൾ ഹൈസ്കൂൾ, പുളിങ്കുന്ന് സന്‍റ് ജോസഫ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിലായിരുന്നു ബിരുദ പഠനം. അമേരിക്കയിലെ ഇൻഡ്യാന സർവകലാശാലയിൽ നിന്ന് എം.എ., പി‌.എച്ച്.ഡി. ബിരുദങ്ങൾ നേടി. കോട്ടയം സി.എം.എസ്. കോളജിൽ ഒരു വർഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം 1952-ൽ തിരുവനന്തപുരം എം.ജി. കോളജിലെത്തി. ദീർഘകാലം ഇവിടെയായിരുന്നു അധ്യാപന ജീവിതം. പിന്നീട് കേരള സർവകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവർത്തിച്ചു. ആധുനികതയെ മലയാള സാഹിത്യലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തയാൾ എന്ന നിലയിലാണ് അയ്യപ്പപ്പണിക്കർ അറിയപ്പെടുന്നത്. നിരന്തരമായ നവീകരണത്തിലൂടെ അദ്ദേഹം മലയാള കവിതയെ ലോകശ്രദ്ധയിലേക്കു നയിച്ചു. ഒട്ടേറെ വിശ്വസാഹിത്യ സമ്മേളനങ്ങളിൽ മലയാളത്തെ പ്രതിനിധീകരിച്ച അദ്ദേഹം മലയാള സാഹിത്യത്തിന്‍റെ ആഗോള പതിപ്പായിരുന്നു. പ്രഗല്‍ഭനായ അദ്ധ്യാപകൻ, വിമർശകൻ, ഭാഷാപണ്ഡിതൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. നാടകം, ചിത്രരചന, സിനിമ തുടങ്ങിയ മാധ്യമങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു. 2006 ഓഗസ്റ്റ്‌ 23-)ം തീയതി തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ അദ്ദേഹം അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖങ്ങളായിരുന്നു മരണ കാരണം

പുരസ്കാരങ്ങൾ:-

സരസ്വതി സമ്മാൻ,
കേന്ദ്ര സാഹിത്യ അക്കാദമിയുടെ കാവ്യ പുരസ്കാരം,
കവിതയ്ക്കും നിരൂപണത്തിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡുകൾ,
ആശാൻ പ്രൈസ്,
മഹാകവി പന്തളം കേരളവർമ്മ പുരസ്കാരം,
ഒറീസ്സയിൽനിന്നുള്ള ഗംഗാധർ മെഹർ അവാർഡ്,
മധ്യപ്രദേശിൽ നിന്നുള്ള കബീർ പുരസ്കാരം,
ഭാരതീയ ഭാഷാ പരിഷത്തിന്‍റെ ഭിൽ‌വാര പുരസ്കാരം,
വയലാർ അവാർഡ് നിരസിച്ചു.

പണ്ഡിറ്റ് കെ.പി.കറുപ്പൻ

K.P.Karuppan

എറണാകുളം ജില്ലയിലെ ചേരാനെല്ലൂരിൽ ധീവരസമുദായത്തിൽപ്പെട്ട പാപ്പുവിന്‍റെയും കൊച്ചുപെണ്ണിന്‍റെയും പുത്രനായി ജനിച്ചു. കറുപ്പൻ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേരെങ്കിലും വെളുത്ത നിറമുള്ള ശരീരമായിരുന്നു അദ്ദേഹത്തിന്. തൊട്ടുകൂടായ്മയ്ക്കെതിരേയും ജാതിയമായ ഉച്ചനീചത്വങ്ങൾക്കെതിരേയും പൊരുതി. പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂർ കോവിലകത്ത്‌ ഹൈസ്ക്കൂൾ വിദ്യാഭ്യാസം. കൊച്ചിരാജാവ്‌ പ്രത്യേക താൽപര്യമെടൂത്തതിനാൽ സംസ്കൃതവും അദ്ദേഹത്തിനു പഠിക്കാനായി. പതിനാലാം വയസ്സിൽ കവിതകളെഴുതിത്തുടങ്ങിയ അദ്ദേഹം ഇരുപതോളം കാവ്യങ്ങൾ രചിച്ചു. എറണാകുളം മഹാരാജാസ്‌ കോളേജിൽ അദ്ധ്യാപകനായിരുന്നു. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ 'വിദ്വാൻ' ബഹുമതിയും കൊച്ചി മഹാരാജാവ്‌ 'കവിതിലക' ബിരുദവും നൽകി . 1925ൽ കൊച്ചിൻ ലെജിസ്ളേറ്റീവ്‌ കൌൺസിലിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. ആ കാലത്തു നിലവിലിരുന്ന ജാതിയിലെ ഉച്ചനീചത്വങ്ങളെ വരച്ചുകാട്ടുകയും വിമർശിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്‍റെരചനയാണ്‌ പ്രശസ്തമായ ജാതിക്കുമ്മി എന്ന കവിത. അരയസമുദായത്തിന്‍റെ ഉന്നമനത്തിനുവേണ്ടി കറുപ്പൻ സ്ഥാപിച്ച പ്രാദേശിക ശാഖകളാണ് സഭകൾ.

ഗിരീഷ് പുത്തഞ്ചേരി

Gireesh Puthenchery
പുളിക്കൂൽ കൃഷ്ണപ്പണിക്കരുടേയും മീനാക്ഷിയമ്മയുടേയും മകനായി 1961 മേയ് 1-ന് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്തുള്ള പുത്തഞ്ചേരിയിൽ ജനനം. പുത്തഞ്ചേരി സർക്കാർ എൽ.പി.സ്കൂൾ, മൊടക്കല്ലൂർ എ.യു.പി.സ്കൂൾ, പാലോറ സെക്കൻ‍ഡറി സ്കൂൾ, ഗവ:ആർട്സ് ആൻഡ് സയൻസ് കോളേജ് കോഴിക്കോട് എന്നിവിടങ്ങളിൽ പഠനം. പഠനകാലത്ത് കോഴിക്കോട് ആകാശവാണിക്ക് വേണ്ടി ലളിത ഗാനങ്ങൾ എഴുതിക്കൊണ്ടാണ്‌ ഈ രംഗത്തേക്കുള്ള ചുവടു വെപ്പ്. കാസറ്റ് കമ്പനികൾക്ക് വേണ്ടി നിരവധി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. "എങ്ക്വയറി" എന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയാണ്‌ ചലച്ചിത്രഗാനരചനാരംഗത്തേക്ക് വരുന്നത്. 344 ചിത്രങ്ങളിലായി 1599-ലേറെ ഗാനങ്ങൾ രചിച്ചു. 7 തവണ സംസ്ഥാന സർക്കാറിന്‍റെ ഏറ്റവും മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള അവാർഡ് കരസ്ഥമാക്കി . "മേലേ പറമ്പിൽ ആൺ‌വീട്" ഇക്കരെയാണെന്‍റെ മാനസം, പല്ലാവൂർ ദേവനാരായണൻ, വടക്കുംനാഥൻ, അടിവാരം, ഓരോ വിളിയും കാതോർത്ത്, കേരളാ ഹൗസ് ഉടൻ വിൽപ്പനക്ക് എന്നീ ചിത്രത്തിന്‌ കഥയും, "വടക്കുനാഥൻ","പല്ലാവൂർ ദേവനാരായണൻ", "കിന്നരിപ്പുഴയോരം" ,ബ്രഹ്മരക്ഷസ്സ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും രചിച്ചു. അവസാന കാലത്ത് സ്വന്തം തിരക്കഥയിൽ രാമൻ പോലിസ് എന്ന പേരിൽ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സം‌വിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഗിരീഷ്.ഏറെക്കാലമായി പ്രമേഹവും രക്താതിമർദ്ദവും. അനുഭവിച്ചിരുന്ന ഗിരീഷിനെ 2010 ഫെബ്രുവരി 6-ന് മസ്തിഷ്കാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട്ടെ മിംസ് (മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെബ്രുവരി 2-ന് അന്തരിച്ച നടൻ കൊച്ചിൻ ഹനീഫയെക്കുറിച്ച് അനുസ്മരണ കുറിപ്പ് എഴുതുന്നതിനിടയിൽ പെട്ടെന്ന് അദ്ദേഹത്തിന് കടുത്ത തലവേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിലെത്തിയ ഉടനെ അദ്ദേഹം അബോധാവസ്ഥയിലായി. രണ്ടു തവണ ശസ്ത്രക്രിയ നടത്തിയെങ്കിലും അദ്ദേഹത്തിന്‍റെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടായില്ല. ഒടുവിൽ ഫെബ്രുവരി 10-ന് രാത്രി എട്ടേമുക്കാലോടെ അദ്ദേഹം തന്‍റെ 49-ആമത്തെ വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു. മൃതദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കരിച്ചു.ബീനയാണ് ഭാര്യ. ജിതിൻ, ദിനനാഥ് എന്നിങ്ങനെ രണ്ട് ആണ്മക്കളുണ്ട്. ഇളയ മകനായ ദിനനാഥ് പിന്നീട് അച്ഛന്‍റെ പാത പിന്തുടർന്ന് ഗാനരചയിതാവായി.